കണ്ണൂര്‍: പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സീതാറാം യെച്ചൂരി സഞ്ചരിച്ചത് എസ്.ഡി.പി.ഐക്കാരനായ ക്രിമിനലിെൻറ കാറിലാണെന്ന ബി.ജെ.പിയുടെ ആരോപണം പരിപാടിയെ അവഹേളിക്കാന്‍ മറ്റൊന്നും കിട്ടാത്തതിനാലാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ.
വാടകക്കെടുത്ത വാഹനത്തിെൻറ പേരില്‍ അപവാദ പ്രചാരണം നടത്തുകയാണ്. പാര്‍ട്ടി നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കുമായി 58 വാഹനങ്ങളാണ് വാടകക്കെടുത്തത്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തതും കൂടുതല്‍ വാഹനങ്ങള്‍ നല്കാന് തയാറുള്ളതുമായ ഏജന്‍സിക്കാണ് കരാര്‍ നല്‍കിയത്.
ഏജന്‍സിയാണ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയത്. ഉടമകളെ ആരെയും അറിയില്ല. ട്രാവല്‍ ഏജന്‍സിയുമായി മാത്രമാണ് സംഘാടക സമിതിക്ക് ബന്ധമുള്ളതെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.