മലപ്പുറം: മത്സരമുണ്ടാകുമെന്ന സൂചനകൾ അപ്രസക്തമാക്കി കാനം രാജേന്ദ്രൻ സി.പി.െഎ സംസ്ഥാന സെക്രട്ടറിയായി െഎകകണ്ഠ്യേന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കാനത്തിന് പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടെന്ന് വരുത്താൻ ഒരുവിഭാഗം നടത്തിയ ശ്രമം അവസാനനിമിഷം പരാജയപ്പെട്ടതിനെ തുടർന്നാണ് മലപ്പുറത്ത് ഞായറാഴ്ച സമാപിച്ച സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം രണ്ടാം തവണയും അമരത്തെത്തിയത്.
ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയാണ് കാനത്തിെൻറ പേര് സംസ്ഥാന കൗൺസിലിൽ മുന്നോട്ടുവെച്ചത്. സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും മുതിർന്ന നേതാവുമായ സി. ദിവാകരനെ കാനത്തിനെതിരെ മത്സരിപ്പിക്കാൻ ശ്രമം നടന്നെങ്കിലും താനില്ലെന്നും പാർട്ടിയുടെ െഎക്യമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ക്ഷണം നിരസിച്ചതോടെയാണ് മത്സരമൊഴിവായത്. എന്നാൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളെ തെരെഞ്ഞടുക്കുന്നതിൽ ചില ജില്ലപ്രതിനിധികളിൽ തർക്കമുണ്ടായി. എറണാകുളം ജില്ല ഘടകത്തിൽ അത് മത്സരത്തിലേക്ക് വഴിവെച്ചു. സംസ്ഥാന കൗൺസിലിലെ സ്ഥിരം അംഗങ്ങളുടെ എണ്ണം 89ൽനിന്ന് 96 ആയും കാൻഡിഡേറ്റ് അംഗങ്ങളുടെ എണ്ണം ഒമ്പതിൽനിന്ന് പത്തുമായി ഉയർത്തി. ഒമ്പതംഗ കൺട്രോൾ കമീഷനുമുൾപ്പെടെ 115 സംസ്ഥാന കൗൺസിൽ അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. നേരേത്ത ഇത് 107 അംഗങ്ങളായിരുന്നു. പുതുതായി 26 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. വനിത അംഗങ്ങളുടെ എണ്ണം പത്തിൽനിന്ന് 13 ആയി വർധിച്ചു. ഇതിൽ എട്ടുപേരും പുതുമുഖങ്ങളാണ്. കൺട്രോൾ കമീഷൻ ചെയർമാൻ െവളിയം രാജൻ ഉൾപ്പെടെ ആറ് പേരെ കമീഷനിൽനിന്ന് ഒഴിവാക്കി.
കാനം രാജേന്ദ്രെൻറ സമ്പൂർണാധിപത്യമാണ് സമ്മേളനത്തിലും സംസ്ഥാന കൗൺസിലിലും പ്രകടമായത്. കൺട്രോൾ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ കടുത്ത പ്രതിരോധത്തിലായ കെ.ഇ. ഇസ്മയിൽ വിഭാഗത്തിൽനിന്ന് കാര്യമായ പ്രതിഷേധമൊന്നും ഉയർന്നില്ല. ഇസ്മയിലിെൻറ വിശ്വസ്തനും മുൻ എം.പിയുമായ എം.പി. അച്യുതനെ സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കിയപ്പോൾ കാനവുമായി അടുത്ത ബന്ധമുള്ള, സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ വാഴൂർ സോമൻ പുറത്തായി. മത്സരത്തിലൂടെയാണ് ഇദ്ദേഹം പുറത്തായതെന്നാണ് വിവരം.
അച്യുതെൻറ പേര് സംസ്ഥാന സെൻററിൽനിന്നോ ജില്ല ഘടകത്തിൽനിന്നോ ഉന്നയിക്കപ്പെട്ടില്ല. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതുടർന്നുള്ള വിവാദപരാമർശം മൂലം തരംതാഴ്ത്തപ്പെട്ട ഇ.എസ്. ബിജിമോൾ എം.എൽ.എ സംസ്ഥാന കൗൺസിലിൽ മടങ്ങിയെത്തി. ഇടുക്കിയിൽനിന്നുള്ള ഇവർ മത്സരത്തിലൂടെയാണ് തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.