കൊച്ചി: ചാലക്കുടിയിൽ ഭൂമിയിടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനു അറസ്റ്റില്‍. കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സഹോദരെൻറ വീട്ടില്‍നിന്നാണ് തൃശൂർ ഡിവൈ.എസ്.പി ഷംസുദ്ദീെൻറ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കേസിൽ ഏഴാം പ്രതിയായ ഉദയഭാനുവിെൻറ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഇേതുടർന്ന് ഉദയഭാനുവിെൻറ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ സമയം ഉദയഭാനു ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉദയഭാനുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സെപ്റ്റംബർ 29നാണ് നെടുമ്പാശ്ശേരി നായത്തോട് സ്വദേശി വി.എ. രാജീവ് കൊല്ലപ്പെട്ടത്. അഞ്ചാം പ്രതി ചക്കര ജോണിക്ക് രാജീവിനോട് ശത്രുതയുണ്ടായിരുന്നു. രാജീവുമായുള്ള സൗഹൃദം തകർന്നതോടെ ഉദയഭാനു പകവീട്ടാൻ ചക്കര ജോണിയുമായി ചേർന്നെന്നാണ് പ്രോസിക്യൂഷൻ വാദം.
രാജീവ് ഇടനിലക്കാരനായിനിന്ന് ഭൂമി വാങ്ങാൻ ഉദയഭാനുവുമായി കരാർ ഉണ്ടാക്കി മുൻകൂർ തുക നൽകിയെങ്കിലും ഇടപാട് നടന്നിരുന്നില്ല. തുക തിരിച്ച് ചോദിച്ചതോടെ രാജീവും ഉദയഭാനുവും ശത്രുക്കളാവുകയായിരുന്നു. പണം തിരികെ കിട്ടാൻ തട്ടിക്കൊണ്ടുപോയി മർദിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിടുവിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.