തിരുവനന്തപുരം: കോവിഡ് -19 ഭീഷണിമൂലം ജനങ്ങളിൽ ഉരുത്തിരിയുന്ന ആശയക്കുഴപ്പം വ്യാ ഴാഴ്ച നിയമസഭയുടെ വിഷയമായിരുന്നു. പരിഭ്രാന്തിയകറ്റാനും മുൻകരുതലുകൾക്കുമാ യി ജനപ്രതിനിധികൾക്ക് നാട്ടിലേക്കിറങ്ങാനായി സഭാസമ്മേളനം നിർത്തിെവക്കാനുള്ള ആ ലോചനയും നടന്നു.
പരിഭ്രാന്തിക്ക് അടിസ്ഥാനമിെല്ലങ്കിലും മുൻകരുതലുകൾ എടുക്കേണ്ടതിെൻറ അടിയന്തര സാഹചര്യം വിവരിക്കുന്നതായിരുന്നു, മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം. രോഗം പടരാതിരിക്കാനും സുരക്ഷ ഒരുക്കാനും കേന്ദ്രസർക്കാറിെൻറ ഇടപെടൽ ആവശ്യപ്പെട്ടു.
സി.പി.െഎ അംഗം മുഹമ്മദ് മുഹ്സിെൻറ കുടുംബം ഇറ്റലിയിലാണ്. തിരിച്ചുവരാൻ നിവൃത്തിയില്ല. വെറും വിഡിയോ േകാൾ മാത്രമാണ് ആശ്വാസം. മുഹ്സിെൻറ വേദന കേട്ട് മനംനൊന്ത പി.സി. ജോർജാണ് വിവരം സഭയെ അറിയിച്ചത്. ഇക്കാര്യം മുഹ്സിൻ തന്നോടും പറഞ്ഞെന്ന് മന്ത്രി െക.കെ. ശൈലജ അറിയിച്ചു. എന്നാൽ, ഇറ്റലിയിൽ നിന്ന് അവരെ കൊണ്ടുവരേണ്ട ചുമതല കേന്ദ്രസർക്കാറിനാണ്. ഇവിടെ എത്തിയാൽ എല്ലാം സംസ്ഥാന സർക്കാർ നോക്കിെക്കാള്ളാം.
ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കുടിവെള്ളം കൊടുക്കാൻ പി.ജെ. ജോസഫ് ആരെയോ വിളിച്ച് ഏർപ്പാടുചെയ്ത കാര്യവും ജോർജ് അറിയിച്ചു. ‘രോഗം പാപമല്ല. ഇന്ത്യൻ പൗരന്മാർക്ക് അതിദയനീയ സ്ഥിതിയുണ്ടാക്കിയത് കേന്ദ്രസർക്കാറാണ്’- ജോർജിെൻറ അമർഷം നുരപൊട്ടി. പ്രവാസികളോട് കേന്ദ്രം കാട്ടുന്ന അവഗണനയിൽ മുഹ്സിനും അമർഷം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.