തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ്. ഇവരില്‍ 574 പേര് വീടുകളിലും 63 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 20 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ശനിയാഴ്ച ഒഴിവാക്കി. സംശയാസ്പദമായവരുടെ 682 സാമ്പിളുകള്‍ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതില്‍ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹിമാചലിൽനിന്ന് എത്തിയ പിതാവും മകളും നിരീക്ഷണത്തിൽ
ചേർത്തല: ഹിമാചൽപ്രദേശിൽനിന്ന് എത്തി പനിക്ക് ചികിത്സ തേടിയ അച്ഛനും മകളും ചേർത്തലയിൽ കൊറോണ നിരീക്ഷണത്തിൽ. ശനിയാഴ്ചയാണ് ഇവർ പനി ബാധിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയത്.
ഹിമാചൽപ്രദേശിൽ ജോലിയുണ്ടായിരുന്ന ഇവർ വിമാനത്തിലാണ് കഴിഞ്ഞദിവസം നാട്ടിലെത്തിയത്. പനിയോ അനുബന്ധ അസുഖങ്ങളോ ഉണ്ടായാൽ സമീപെത്ത ആശുപത്രിയിൽ ചികിത്സ തേടാൻ വിമാനത്താവളത്തിൽനിന്ന് നിർദേശം ലഭിച്ചിരുന്നു. തുടർന്നാണ് ഇവർ ചികിത്സക്കെത്തിയത്.
തൊണ്ടയിലെ സ്രവം ശേഖരിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് അയക്കുകയും വീട്ടിൽ ആരോഗ്യവകുപ്പിെൻറ നിരീക്ഷണത്തിൽ താമസിപ്പിച്ചിരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.