തിരുവനന്തപുരം: കോവിഡ് ൈവറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടി പ്പിക്കാനെടുക്കുന്ന പരമാവധി സമയപരിധി 14 ദിവസമാണെങ്കിലും കേരളത്തിൽ കണക്ക് തെറ്റ ുന്നു. അവസാന വിമാനം കേരളത്തിലെത്തി 25 ദിവസം കഴിഞ്ഞിട്ടും വിദേശത്തുനിന്ന് എത്തിയവർ ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇൗ നിഗമനത്തിന് അടിസ്ഥാനം.
കോവിഡ് വൈറസ് ശരീരത്തി ൽ പ്രവേശിച്ചാൽ രോഗലക്ഷണം പ്രകടമാകാൻ സാധാരണ അഞ്ചു മുതൽ എട്ടു വരെ ദിവസം വേണ്ടിവരും . ഇൗ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന 14 ദിവസം നിരീക്ഷണം നിഷ്കർഷിച്ചത്. കൂടുതൽ ജാഗ്രതക്കായി കേരളം ഇത് 28 ദിവസമാക്കിയത് ഗുണകരമായെന്നാണ് വിലയിരുത്തൽ.
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ ദുബൈയിൽനിന്ന് മടങ്ങിയെത്തിയവരാണ്. 28 ദിവസം ക്വാറൻറീന് പൂർത്തിയായവരും ഇതിലുണ്ട്. മാർച്ച് 22 നാണ് വിദേശത്തുനിന്നുള്ള അവസാന വിമാനം കേരളത്തിലെത്തിയത്.
ഏപ്രിൽ അഞ്ചിന് 14 ദിവസം പൂർത്തിയായി. പക്ഷേ, തുടർന്നുള്ള ദിവസങ്ങളിൽ വിദേശത്തുനിന്നെത്തിയ 31 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതായത് മൊത്തം കോവിഡ് ബാധിതരിൽ എട്ടു ശതമാനത്തോളം പേർക്ക് ഇൻകുബേഷൻ കാലയളവായ 14 ദിവസത്തിനു ശേഷമാണ് വൈറസ് ബാധയുണ്ടായത്.
ലക്ഷണങ്ങൾ പ്രകടമാകാത്ത വൈറസ് ബാധിതരാണ് ഇൗ സ്ഥിതിവിശേഷത്തിന് മറ്റൊരു സാധ്യതയായി കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നത്. ലക്ഷണങ്ങൾ കാണാത്തതിനാൽ 14 ദിവസത്തിനുള്ളിൽ ഇവർക്ക് പരിശോധന നടന്നിട്ടുണ്ടാകില്ല. 20 ദിവസം കഴിഞ്ഞ് പരിശോധന നടത്തിയപ്പോഴാകും പോസിറ്റിവായി കണ്ടെത്തിയിട്ടുണ്ടാകുക.
നാലു ശതമാനം പേരിൽ ഇതേ രീതിയിൽ ഇൻകുബേഷൻ കാലയളവ് കൂടുതലെടുക്കാൻ സാധ്യതയുണ്ടെന്നാണ് അനുമാനം. കേരളത്തിൽ ഇത് മൂന്ന് ശതമാനത്തോളം കൂടുതലാണെന്ന് കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.