ചങ്ങനാശ്ശേരി: കേരളത്തിലെ ജീവിതനിലവാരത്തിന് ചേർന്നതല്ല, അന്തർ സംസ്ഥാന തൊഴിലാള ികളുടെ ക്യാമ്പുകളുടെ സ്ഥിതിയെന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്ത്. ഇത് പരിഹരിക്ക ാൻ സര്‍ക്കാറും വീട്ടുടമസ്ഥരും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനതല നോഡൽ ഓഫിസർ കൂടി യായ ഐ.ജി പറഞ്ഞു.
അന്തർ സംസ്ഥാന തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാനും സൗകര്യങ്ങൾ ഉറപ്പാക്കാനുമായി പായിപ്പാട്ടെ ക്യാമ്പുകൾ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും ക്യാമ്പുകളിൽ ആവശ്യത്തിനുണ്ട്. ഓരോ ക്യാമ്പിലെയും തൊഴിലാളികൾക്ക് വ്യത്യസ്ത ഭക്ഷണമാണ് നൽകുന്നത്. ഇത് പരിഹരിക്കപ്പെടണം. ബുധനാഴ്ച മുതല്‍ എല്ലാ ക്യാമ്പിലേക്കും ഒന്നിച്ച് ഭക്ഷണം തയാറാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വ്യത്യസ്ത ഭക്ഷണം നൽകുന്നത് ഭക്ഷണപദാർഥങ്ങള്‍ മിച്ചം വരാനും നഷ്ടപ്പെടാനും ഇടയാക്കും. ചില തൊഴിലാളികൾ വീട്ടില്‍ പോകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിയന്ത്രണം നിലനിൽക്കുന്നതിനാല്‍ യാത്ര കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണശേഷം പോകുന്നതിന് തടസ്സമില്ല. മൊബൈല്‍ റീചാർജിന് സംവിധാനമില്ലെന്ന തൊഴിലാളികളുടെ ആവശ്യം പരിഹരിക്കാൻ കെട്ടിട ഉടമസ്ഥരെ ചുമതലപ്പെടുത്തിയതായും ശ്രീജിത്ത് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 9.30ഓടെ എത്തിയ ഐ.ജി അഞ്ച് ക്യാമ്പ് സന്ദര്‍ശിക്കുകയും നൂറോളം തൊഴിലാളികളോട് സംസാരിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെയും കെട്ടിട ഉടമകളെയും ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.