കല്ലടിക്കോട്: കോവിഡ് ബാധിച്ചെന്ന സംശയത്തെതുടർന്ന് നാട്ടുവൈദ്യെൻറ നിർദേശപ്രകാ രമുണ്ടാക്കിയ മരുന്ന് കഴിച്ച് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയില്ല. കാഞ്ഞിരപ്പുഴ സ്വദേശിയും കല്ലടിക്കോട് ഇരട്ടക്കല്ലിൽ താമസക്കാരനുമായ മംഗലത്ത് പ്രകാശനാണ് (47) കുരുമുളക്, കർപ്പൂരം എന്നിവ ചേർത്തുണ്ടാക്കിയ ദ്രാവകം കഴിച്ചത്.
ശനിയാഴ്ച രാവിലെ മരുന്ന് കഴിച്ചതോടെ തളർന്ന് വീണ ഇയാളെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരിച്ചത്. മൂന്ന് ദിവസമായി ശക്തമായ പനി ഉണ്ടായിരുന്ന ഇയാൾ, രക്തം ഛർദിച്ചിരുന്നതായും വീട്ടുകാർ പൊലീസിന് മൊഴി നൽകി.
മരണകാരണം സ്ഥിരീകരിക്കാൻ സ്രവം വിദഗ്ധ പരിശോധനക്ക് റീജൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചതായി ഡി.എം.ഒ കെ.പി. റീത്ത പറഞ്ഞു. റിപ്പോർട്ട് കിട്ടിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.