തൊടുപുഴ: ഇടവെട്ടിയിലെ കോവിഡ് ബാധിതനായ പതിനേഴുകാരനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി ആക്ഷേപം. മുഖ്യമന്ത ്രിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജില്ല ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര ്‍ വൈകിയതാണ് വിമര്‍ശനത്തിന് വഴിവെച്ചത്.
എന്നാല്‍, രോഗിയുടെ മെഡിക്കല്‍ ഫലത്തിെൻറ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകിയതും സൗകര്യമൊരുക്കാനുള്ള സാവകാശവുമാണ് വൈകിയതിെൻറ കാരണമായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. അരമണിക്കൂര്‍ മാത്രമാണ് കാലതാമസമെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് രോഗിയെ ആശുപത്രിയിലേക്ക് മാറ്റി.
വിവാദം അനാവശ്യമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് പോസിറ്റിവായ കോട്ടയത്തെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും വിവാദം അനാവശ്യമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈകീട്ട് അേഞ്ചാടെയാണ് പരിശോധനഫലം വന്നത്. അക്കാര്യം രോഗിയെ അറിയിച്ചതാണ്. ആശുപത്രിയിലേക്ക് പോകാൻ തയാറായിരിക്കാനും പറഞ്ഞതാണ്.
ഇതിെൻറ പേരിൽ വാർത്തയും പ്രചാരണവും വരുന്ന നേരത്തുതന്നെ ആംബുലൻസ് രോഗിയെ കൊണ്ടുപോകാൻ പുറപ്പെട്ടിരുന്നതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.