തിരുവനന്തപുരം: കോവിഡ് പരിശോധനയുടെ കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടക്കത്തില്‍ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്.
മരണനിരക്ക് മറ്റുപല രാജ്യങ്ങളിലും നാലുശതമാനം മുതല്‍ 10 ശതമാനം വരെ ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 0.31 ശതമാനമാണ്. ഇതുവരെ 16,110 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മരണസംഖ്യ 50 മാത്രമാണ്. ആലപ്പുഴയില്‍ മാത്രമുണ്ടായിരുന്ന പരിശോധന സംവിധാനം വിപുലീകരിച്ചു.
15 സര്‍ക്കാര്‍ ലാബുകളിലും എട്ട് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആർ.ടി.പി.സി.ആർ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. 84 ലാബുകളില്‍ കോവിഡിെൻറ വിവിധ പരിശോധനകള്‍ നടത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.