കോട്ടയം: കോവിഡ്-19 സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിനിയുടെ (രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകെൻറ അമ ്മ) സഞ്ചാരപഥം അധികൃതർ പുറത്തുവിട്ടു. ഇവർ കുടുംബശ്രീ യോഗത്തിലും കുറിച്ചിയിൽ മരണാനന്തര ചടങ്ങിലും പങ്കെടുത്തത ായി കണ്ടെത്തിയിട്ടുണ്ട്.
മാർച്ച് 24നാണ് ആരോഗ്യപ്രവർത്തകൻ തിരുവനന്തപുരത്തുനിന്ന് വീട്ടിലെത്തുന്നത ്. ഏപ്രിൽ എട്ടിന് രാവിലെ 10.30 മുതൽ 11.30വരെ സചിവോത്തമപുരം പി.എച്ച്.സി, 11ന് രാവിലെ 10.30 മുതൽ 11.30വരെ സചിവോത്തമപുരം പി.എച്ച്.സി, 18ന് രാവിലെ 10ന് കുഴിമറ്റം എൻ.എസ്.എസ് സ്കൂളിനടുത്തുള്ള ജനസേവനകേന്ദ്രം, ഉച്ചക്ക് 2.30ന് അയൽവീട്ടിൽ കുടുംബശ്രീ േയാഗം, 21ന് രാത്രി എട്ടിന് കുറിച്ചിയിൽ 10പേരാണ് പങ്കെടുത്ത മരണാനന്തര ചടങ്ങിൽ, 22ന് രാവിലെ ഒമ്പതുമുതൽ 11.30 വരെ ജനറൽ ആശുപത്രി കെറോണ സെല്ലിൽ ആരോഗ്യപ്രവർത്തകനായ മകനൊപ്പം, 25ന് കോവിഡ് സ്ഥിരീകരിച്ചു.
മണര്‍കാട് സ്വദേശിയായ ലോറിയുടെ ഡ്രൈവറുടെ സഞ്ചാരപഥം
മാർച്ച് 17ന് കോട്ടയത്തുനിന്ന് പുറപ്പെട്ട ഇയാൾ 20ന് മഹാരാഷ്ട്രയിലെ ഓറഞ്ച് തോട്ടത്തിലെത്തി. 22ന് മടങ്ങി. 25ന് രാവിലെ 10ന് അരൂരിലെ എ.െക.എസ്. കോൾഡ് സ്റ്റോറേജ്, 11.30ന് ചേർത്തല എസ്.എം. പഴക്കട, ഉച്ചക്ക് രണ്ടിന് കുടമാളൂരിലെ പി.എസ്. ഫ്രൂട്സ്റ്റാൾ, 2.15 ഓടെ കുടമാളൂർ സെൻറ് ജോർജ് ബേക്കറി. വൈകീട്ട് 6.30ന് ജില്ല ആശുപത്രിയിലെ കൊറോണ ക്ലിനിക്കിലെത്തി.
രോഗലക്ഷണങ്ങളില്ലെങ്കിലും ഹോം ക്വാറൻറീൻ നിർദേശിച്ചു. ഏപ്രിൽ ഏഴിന് രാവിലെ 11.30ന് കോട്ടയം മാർക്കറ്റ്, ഉച്ചക്ക് 12.30ന് കാവുംപടിക്കൽ റേഷൻ കട, 12.45ന് മണർകാട് പെട്രോൾ പമ്പിനടുത്തുള്ള പച്ചക്കറികട, എട്ടിന് രാവിലെ 10ന് മണർകാട് പെട്രോൾ പമ്പിന് പുറകിലെ ഇറച്ചിക്കട, 15ന് രാവിലെ 11 മുതൽ 12.30 വരെ മണർകാട് കവലയിലെ ഗ്രാമീൺ ബാങ്ക് എ.ടി.എം, 23ന് രാവിലെ 11ന് ജില്ല ആശുപത്രിയിലെത്തി സാമ്പിൾ നൽകി. ഉച്ചക്ക് ഒന്നിന് മനോരമക്ക് എതിർവശത്തെ മെഡിക്കൽ ഷോപ്, മൂന്നുമണിക്ക് കാവുപടിക്കൽ റേഷൻ കട, 24ന് വൈറസ് സ്ഥിരീകരിച്ച് മെഡി. കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.