തിരുവനന്തപുരം: ഇന്നുമുതൽ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും സംസ്ഥാനത്തെ ആരാധനാലയങ്ങൾ പൂർണമായി തുറക്കില്ല. മാളുകളും റസ്റ്റാറൻറുകളും തുറക്കും. ദേവസ്വംബോർഡ് ക്ഷേത്രങ്ങൾ ചൊവ്വാഴ്ച തുറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എൻ.എസ്.എസിനു കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചപ്പോൾ ആരാധനാലയങ്ങൾ തുറക്കുമെന്ന് എസ്.എൻ.ഡി.പി നേതൃത്വം വ്യക്തമാക്കി. 80 ദിവസത്തെ ഇടവേളക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച ഭക്തർ ദർശനത്തിനെത്തും.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രമടക്കം പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾ 30 വരെ തുറക്കില്ല. നിരവധി മുസ്ലിം പള്ളികളും തുറക്കില്ല. പ്രധാന നഗരങ്ങളിൽ ഭൂരിഭാഗം പള്ളികളും തുറക്കില്ല. ചില മുസ്ലിം സംഘടനകളും ആരാധനാലയങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പ്രാദേശിക സാഹചര്യം പരിഗണിച്ചു മാത്രമേ ആരാധനാലയങ്ങൾ തുറക്കാവൂ എന്ന് കെ.എൻ.എം മർക്കസുദ്ദഅ്വ സംസ്ഥാന സെക്രേട്ടറിയറ്റ് അറിയിച്ചു. മറ്റുള്ളവ കോവിഡ് നിയന്ത്രണം പാലിച്ച് തുറക്കും.
ലത്തീൻ കത്തോലിക്ക സഭ ദില്ലി അതിരൂപതയുടെ കീഴിലുള്ള പള്ളികൾ 28 വരെ തുറക്കില്ല. മലങ്കര സഭയുൾപ്പെടെ പല ക്രൈസ്തവ സഭകൾക്ക് കീഴിലുള്ള ദേവാലയങ്ങളും തുറക്കേണ്ടതില്ലെന്നും ഒാൺലൈൻ ആരാധന തുടരാനുമാണ് തീരുമാനം. ഇളവുകളോടുകൂടി ആരാധന നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ തൽക്കാലം പള്ളികൾ തുറക്കേണ്ടതില്ലെന്ന് മാർത്തോമ സഭ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത സഭയിലെ പള്ളികൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.