കാഞ്ഞൂർ: പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ആംബുലൻസ് സൗകര്യം വൈകിയത് പ്രതിഷേധത്തിനിടയാക്കി. നാലാം വാർഡിലെ 42 കാരനാണ് കോവിഡ് സ്ഥിരീകരിച്ച് രണ്ടുദിവസത്തിനുശേഷം വാഹനം ലഭിച്ചത്. കാലടിയിലെ പച്ചക്കറി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് കോവിഡ് ബാധിതൻ. ചരക്കുമായി പോയതിനെത്തുടർന്ന് മരട് മാർക്കറ്റിൽനിന്ന് ഇയാൾക്ക് രോഗം പിടിപെെട്ടന്നാണ് നിഗമനം.
മാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ അംഗമായ ഇയാൾ രണ്ടുരാത്രിയും ഒന്നര പകലുമാണ് പരിമിതികൾ നിറഞ്ഞ വീട്ടിനുള്ളിൽ കഴിച്ചുകൂട്ടിയത്. രോഗബാധിതൻ കയറിയ കാലടി ടൗണിലെ ഹോട്ടലുൾപ്പെടെ അടപ്പിക്കുകയും ജോലിസ്ഥലത്തുള്ളവരെ ക്വാറൻറീനിലാക്കുകയും ചെയ്തു. എന്നാൽ, രോഗിയെ വീട്ടിൽനിന്ന് കൊണ്ടുപോകാൻ വാഹനം മാത്രം നൽകിയില്ല.
കോവിഡ് സ്ഥിരീകരിച്ചതുമുതൽ ആംബുലൻസിനായി അധികൃതരെ നിരന്തരം വിളിച്ചതായും പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് ആംബുലൻസെത്തി ആളെ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.