തിരുവനന്തപുരം: വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോട്ടയം, ഇടുക്ക ി ജില്ലകളെ ഗ്രീൻ സോണിൽനിന്ന് ഒാറഞ്ച് സോണിേലക്ക് മാറ്റി. കാസർകോട്, കണ്ണൂർ, കോഴി ക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തുടരും. ബാക്കി 10 ജില്ലകളും ഒാറഞ്ച് സോണിലാകുമെ ന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇടുക്കിയിലെ സാഹചര്യം ഗൗരവമായി കാണുന്നു. അതിർത്തി കടന്ന് ആളുകൾ വരുന്നതിനാൽ രോഗവ്യാപന സാധ്യതയുണ്ട്. കർശനനടപടി എടുക്കും.
- ഇനി ചുവപ്പ്, ഒാറഞ്ച്, പച്ച സോണുകൾ മാത്രം
- റെഡ് സോണിൽ കർശന നിയന്ത്രണം തുടരും
- ഒാറഞ്ച് മേഖലയിലെ പത്ത് ജില്ലകളിൽ ഹോട്സ്പോട്ട് പഞ്ചായത്തുകൾ അടച്ചിടും
- മുനിസിപ്പൽ പ്രദേശത്ത് വാർഡുകളും കോർപറേഷനുകളിൽ ഡിവിഷനും അടച്ചിടും
- ഏതൊക്കെ പ്രദേശങ്ങളാണ് ഹോട്സ്പോട്ട് പരിധിയിൽ വരുന്നതെന്ന് ജില്ല ഭരണകൂടം തീരുമാനിക്കും
- സംസ്ഥാനമൊട്ടാകെ അതിർത്തിയിൽ പൊലീസ് റോന്ത് ചുറ്റും
- കുടുംബാംഗമാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർക്ക് യാത്ര െചയ്യാം
- കോവിഡ് സ്ഥിരീകരിച്ച തൊഴിലാളി തൊഴിലെടുത്ത കോട്ടയത്തെ മാർക്കറ്റ് പരിശോധിക്കും
- ഇപ്പോഴുള്ള വാഹന ക്രമീകരണം അവസാനിപ്പിക്കില്ല. മാറ്റം പിന്നീട് തീരുമാനിക്കും
- തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കർക്കശ നടപടി സ്വീകരിക്കും. മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെ ജില്ല കടക്കാൻ പൊലീസ് ആസ്ഥാനത്തുനിന്ന് എമർജൻസി പാസ് ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.