തിരുവനന്തപുരം: സർവകലാശാലകളിൽ പരീക്ഷകൾ അനിശ്ചിതമായി നീളുന്നതുമൂലം കാമ്പസ് േപ്ലസ്മെൻറ് ലഭിച്ച ആയിരക്കണക്കിന് വിദ്യാർഥികൾ ആശങ്കയിൽ. സാ േങ്കതിക സർവകലാശാല ക്ക് കീഴിൽ ബി.ടെക് അവസാനവർഷ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾക്കും മറ്റു സർവകലാശാല കളിൽ ബിരുദ, ബിരുദാനന്തര പരീക്ഷകൾ എഴുതേണ്ട വിദ്യാർഥികൾക്കുമാണ് വിവിധ കമ്പനികളിൽനിന്ന് ലഭിച്ച ജോലിവാഗ്ദാനം നഷ്ടപ്പെടുമെന്ന ആശങ്ക.
നവംബർ മുതൽ ഫെബ്രുവരി വരെ കാലയളവിൽ സംസ്ഥാനത്തെ മിക്കവാറും കോളജുകളിൽ കാമ്പസ് റിക്രൂട്ട്മെൻറ് നടന്നിരുന്നു. െഎ.ടി സ്ഥാപനങ്ങൾ, ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ, ഒാൺലൈൻ അധിഷ്ഠിത സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം റിക്രൂട്ട്മെൻറ് നടത്തിയവയിൽ പെടും. നല്ലൊരു വിഭാഗം കുട്ടികൾക്ക് അവസരങ്ങളും ലഭിച്ചു. സാേങ്കതിക സർവകലാശാലകളിലെയും മറ്റു സർവകലാശാലകളിലെയും അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കാണ് അവസരം ലഭിച്ചത്. നിശ്ചിത കാലാവധിക്കകം യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നതാണ് സ്ഥാപനങ്ങളുടെ നിബന്ധന.
തമിഴ്നാട്, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷകൾ ഏറക്കുറെ പൂർത്തിയായി. എന്നാൽ, സാേങ്കതിക സർവകലാശാല മേയ് രണ്ടാംവാരം പരീക്ഷ ആരംഭിക്കാനും ജൂലൈ 15നകം ഫലം നൽകാനുമായിരുന്നു ലക്ഷ്യമിട്ടത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവസാനവർഷ ക്ലാസുകൾ പൂർത്തിയാക്കാനായില്ല. മേയ് 11ന് പരീക്ഷകൾ പുനരാരംഭിക്കാൻ സർക്കാർ ശനിയാഴ്ച ഉത്തരവിറക്കിയെങ്കിലും അവസാന സെമസ്റ്ററിലെ അധ്യയനം പകുതിയോളമേ നടന്നിട്ടുള്ളൂ. ഒാൺലൈൻ ക്ലാസുകളിലൂടെ അവശേഷിക്കുന്നവ പൂർത്തിയാക്കാനാണ് നിർദേശം. ഇത് പൂർത്തിയാക്കി മേയ് 11ന് പരീക്ഷ ആരംഭിക്കുക എളുപ്പമല്ല.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി വിദ്യാർഥികൾക്ക് ഒാഫർ നൽകിയ കമ്പനികളെയും ബാധിക്കും. കമ്പനികൾ ഒാഫർ നൽകിയവരിൽ പരമാവധി 60 -70 ശതമാനം പേരെ മാത്രമേ പുതിയ സാഹചര്യത്തിൽ നിയമിക്കാനാകൂവെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ഇതിനകം പരീക്ഷ പൂർത്തിയായ ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് ഇത് അവസരമാവുകയും കേരളത്തിൽനിന്നുള്ളവർക്ക് തിരിച്ചടിയാകുമെന്നുമാണ് ആശങ്ക. സാേങ്കതിക സർവകലാശാലക്ക് കീഴിലെ കോളജുകളിൽനിന്ന് മാത്രം 5000-6000 വിദ്യാർഥികൾ കാമ്പസ് േപ്ലസ്മെൻറ് ലഭിച്ചവരായുണ്ട്. മറ്റു സർവകലാശാലകളിലെ വിദ്യാർഥികൾ വേറെ. അതേസമയം, പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് വൈകാതെ ചേരുന്ന അക്കാദമിക് കൗൺസിൽ ചർച്ച ചെയ്യുമെന്ന് സാ േങ്കതിക സർവകലാശാല വൈസ്ചാൻസലർ ഡോ.എം.എസ്. രാജശ്രീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.