കൊച്ചി: രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ എറണാകുളത്ത് ട്രിപ്പിൾ ലോക്ഡൗൺ വേണ്ടിവരുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. സമ്പർക്കത്തിലൂടെ രോഗം പടർന്നതോടെ കൂടുതൽ പ്രദേശങ്ങളെ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തി.
ആറുപുതിയ കണ്ടെയ്ൻമെൻറ് സോണുകളാണ് ജില്ലയിലുള്ളത്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകളും മൂന്നാം വാർഡിലെ മുനമ്പം ഫിഷിങ് ഹാർബർ, മാർക്കറ്റ് എന്നിവയും എടത്തല പഞ്ചായത്തിലെ 13, നാല് വാർഡുകളും കീഴ്മാട് പഞ്ചായത്തിലെ അഞ്ചാംവാർഡുമാണ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത്.
നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കൊച്ചിയിൽ വിവിധ ഇടങ്ങളിൽ പരിശോധന വ്യാപിപ്പിച്ചു. നഗര പ്രവേശന കവാടമായ വെട്ടുറോഡ് ബ്ലോക്ക് ചെയ്താണ് പൊലീസ് പരിശോധന. ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുകയും മാനദണ്ഡം ലംഘിച്ച് പ്രവർത്തിച്ച കടകൾ അടക്കുകയും ചെയ്തു. കലൂർ മാർക്കറ്റിലെ രണ്ടു കടകൾ ഇത്തരത്തിൽ അടപ്പിച്ചു. മാസ്ക് ഇടാത്തവരെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.