തലശ്ശേരി: സി.ഒ.ടി. നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.െഎ വി.കെ. വിശ്വംഭരനെ സ്ഥലംമാറ്റി. ഗൂഢാലോചനയിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ മൊഴിയെടുക്കാനിരിക്കെയാണ് സി.െ എ വിശ്വംഭരനെ പെെട്ടന്ന് സ്ഥലംമാറ്റിയത്. കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. പകര ം ന്യൂ മാഹി സ്വദേശിയായ കെ. സനൽ കുമാർ തലശ്ശേരിയിൽ സി.െഎയായി ചുമതലയേറ്റു.
വധശ്രമക്കേസ് അന്വേഷണത്തിനിടെ സി.െഎ വി.കെ. വിശ്വംഭരനെയും എസ്.െഎ പി.എസ്. ഹരീഷിനെയും നേരത്തെ സ്ഥലംമാറ്റാൻ നീക്കമുണ്ടായിരുന്നു. ഇത് വിവാദമായപ്പോൾ സ്ഥലംമാറ്റം റദ്ദാക്കുകയായിരുന്നു. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു.
സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവത്തിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ പേരുയർന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കം നേരത്തെ നടന്നത്. മേയ് 18ന് രാത്രി ഏഴരക്ക് കായ്യത്ത് റോഡ് കനക് റസിഡൻസി പരിസരത്താണ് സി.ഒ.ടി. നസീർ ആക്രമിക്കപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിലാണ് സി.െഎ വിശ്വംഭരനും എസ്.െഎ പി.എസ്. ഹരീഷും തലശ്ശേരിയിലെത്തിയത്. കതിരൂർ സ്വേദശിയായ എസ്.െഎ ബിനുമോഹനും തലശ്ശേരിയിൽ രണ്ടാഴ്ചമുമ്പ് ചുതതലയേറ്റിരുന്നു. എസ്.െഎ ഹരീഷും അടുത്തുതന്നെ തലശ്ശേരിയിൽനിന്ന് മാറാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.