തലശ്ശേരി: മുൻ സി.പി.എം പ്രാദേശികനേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധ ിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. പ്രതിപ്പട്ടികയിലുള്ള കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തൽ ഹൗസിൽ എം. വിപിൻ എന്ന ബ്രിേട്ടാ (32), കാവുംഭാഗം മുക്കാളിൽ മീത്തൽ ഹൗസിൽ ജിത്തുവെന്ന വി. ജിതേഷ് (35), എന്നിവാരണ് തലശ്ശ േരി കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി.
ഗൂഢാലോചന കേസിലാണ് ഇവരെ പ്രതിപ് പട്ടികയിൽ ചേർത്തത്. കോടതിയിൽ കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.
നേരത്തെ സി.പി.എം മുൻ തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയും തലശ്ശേരി കോഒാപറേറ്റിവ് റൂറൽ ബാങ്ക് ജീവനക്കാരനുമായ കതിരൂർ പുല്യോട് സോഡമുക്കിലെ എൻ.കെ. രാജേഷ് (40) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് വിപിനും ജിതേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു.
മേയ് 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡിലാണ് നസീർ ആക്രമിക്കപ്പെട്ടത്. അക്രമത്തിനുപയോഗിച്ച മൂന്നാം പ്രതി അശ്വന്ത് ഉപയോഗിച്ച കെ.എൽ 58 എസ് 3086 നമ്പർ പൾസർ ബൈക്ക്, കത്തി, ഇരുമ്പ് ദണ്ഡ്, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.