ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. ഒരു സിലിണ്ടറിന് ഇനി മുതൽ 46 രൂപ അധികം നൽകണം. ഇന്ന് രാത്രി 12 മണിയോടെ വിലവർധന നിലവിൽ വരും. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്കാണ് വില കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന് 3131 രൂപയായി. കേരളത്തിൽ 46, ഡൽഹിയിൽ 42, കൊൽക്കത്തയിൽ 53 രൂപ എന്നിങ്ങനെയാണ് വർധിച്ചത്.
ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. ഇത് 920 എന്ന നിലയിൽ തന്നെ തുടരും. എല്ലാ മാസവും ഒന്നാം തിയതി എണ്ണക്കമ്പനികൾ വില പുതുക്കുന്നതിന്‍റെ ഭാഗമായാണ് വില വർധിപ്പിച്ചത്. വീടുകളെ ഈ വിലവർധനവിൽ നിന്നും ഒഴിവാക്കിയെങ്കിലും ഹോട്ടൽ മേഖലയെ ഈ വർധന സാരമായി ബാധിക്കും. മെയ് മാസത്തിൽ 993 രൂപയുടെ വർധനവായിരുന്നു ഉണ്ടായത്. 2025ലെ പാചകവാതക വിലയുമായി താരതമ്യം ചെയ്യുമ്പോൾ 75 ശതമാനത്തിന്‍റെ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.