തൃശൂർ: മരിക്കുവോളം മത്സരിക്കുകയാണ് കോൺഗ്രസിലും മുസ്ലിം ലീഗിലുമുള്ള രീതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. ഒരാൾ ഒരുതവണ ജയിച്ചാൽ പിന്നെ തുടർച്ചയായി മത്സരിക്കും. ഒന്നുകിൽ മരിച്ചിട്ട് പിരിയുക, അല്ലെങ്കിൽ തോറ്റിട്ട് പിരിയുക അതാണ് സ്ഥിതി.
ഇപ്പോൾ മക്കളെ ഇറക്കി പിന്തുടർച്ചയുണ്ടാക്കുകയാണ് കോൺഗ്രസ്-ലീഗ് നേതാക്കൾ. തൃശൂരിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായുള്ള ഗൃഹസമ്പർക്ക പരിപാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.