ഇംറാന്‍റെ രക്ഷക്കായി എത്തിയത് 16.26 കോടി; തുക എന്ത് ചെയ്യണമെന്ന് കമ്മിറ്റി തീരുമാനിക്കും

പെരിന്തൽമണ്ണ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ആറു മാസം പ്രായമായ മുഹമ്മദ് ഇംറാന് വേണ്ടി സ്വരൂപിച്ച പണം എന്ത് ചെയ്യണമെന്ന് ചികിത്സ കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും. 18 കോടി രൂപയാണ് മരുന്നിനായി വേണ്ടിയിരുന്നത്. ഇതിലേക്ക് 16,26,66,482.46 രൂപയാണ് എത്തിയത്.

അങ്ങാടിപ്പുറം വലമ്പൂർ കുളങ്ങരപ്പറമ്പിൽ ആരിഫിന്‍റെ മകനാണ് എസ്.എം.എ ബാധിച്ചു മരിച്ച ഇംറാൻ. വ്യക്തികളും കൂട്ടായ്മകളും അയച്ച തുക അതത് അക്കൗണ്ടുകളിലേക്ക് മടക്കി നൽകുകയാണ് ഉചിതമെന്ന് പിതാവ് ആരിഫ് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മങ്കട ഫെഡറൽ ബാങ്കിൽ തുറന്ന അക്കൗണ്ടിലേക്കാണ് സഹായമെത്തിയത്. 




Tags:    
News Summary - committee will take decision about imran help fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.