കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ കൊച്ചി നഗരത്തിലടക്കം എറണാകുളം ജില്ലയിൽ സമര വേലിയേറ്റം. കല, സിനിമ, സാഹിത്യ, സാംസ്കാരിക പ്രവർത്തകരുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിഷേധ പ്രകടനങ്ങൾക്ക് പുറമെ, പ്രത്യേക ബാനറിനു കീഴിലല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിെൻറ ഭാഗമായി കൂറ്റൻ പ്രതിഷേധ പ്രകടനവും നഗരത്തിൽ അരങ്ങേറി.
പൗരത്വഭേദഗതി നിയമത്തിെൻറ പേരിൽ ഫാഷിസം നടപ്പാക്കുന്ന കേന്ദ്ര ഭരണകൂടത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രകടനങ്ങളിൽ ഉയർന്നത്. തിങ്കളാഴ്ച ഉച്ചമുതൽ നഗരവും സമീപപ്രദേശങ്ങളും സമരാന്തരീക്ഷത്തിലേക്ക് നീങ്ങിയിരുന്നു. ‘ഒറ്റക്കല്ല, ഒറ്റക്കെട്ട്’ മുദ്രാവാക്യമുയർത്തി കലക്ടിവ് ഫേസ് വണ്ണിെൻറ നേതൃത്വത്തിൽ അണിനിരന്ന സിനിമ, സാംസ്കാരിക പ്രവർത്തർ ഉച്ചക്കുശേഷം രാജേന്ദ്ര മൈതാനത്ത് ഒത്തുകൂടിയ ശേഷം പ്രകടനത്തോടെ ഫോർട്ട്കൊച്ചിയിലേക്ക് പ്രകടനമായി നീങ്ങുകയായിരുന്നു.
കൊച്ചിൻ ഷിപ്യാർഡ്, വാത്തുരുത്തി, തോപ്പുംപടി വഴി ഫോർട്ട്കൊച്ചി വാസ്കോ സ്ക്വയറിൽ പ്രകടനം സമാപിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. സമൂഹമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉച്ചക്കുശേഷം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച പീപ്പിൾസ് ലോങ് മാർച്ച് ഷിപ്യാർഡിന് മുന്നിൽ സമാപിച്ചു. ‘അവർക്കെതിരെ നമ്മൾ’ മുദ്രാവാക്യത്തോടെ എറണാകുളം നോർത്ത്, കച്ചേരിപ്പടി വഴി എം.ജി റോഡിലൂടെ നീങ്ങിയ മാർച്ചിൽ സാംസ്കാരിക, സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരടക്കം ആയിരങ്ങളാണ് അണിനിരന്നത്.
വർധിച്ച സ്ത്രീ പങ്കാളിത്തംകൊണ്ടും മാർച്ച് ശ്രദ്ധേയമായി. സി.പി.ഐ ജില്ല കൗൺസിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ മാർച്ച് വ്യവസായ കേന്ദ്രമായ കളമശ്ശേരിയിൽനിന്നാരംഭിച്ച് എറണാകുളം രാേജന്ദ്ര മൈതാനത്ത് സമാപിച്ചു. കളമശ്ശേരിയിൽ സി.പി.ഐ ദേശീയ നിർവാഹക സമിതിയംഗവും മുൻ മന്ത്രിയുമായ കെ.ഇ. ഇസ്മായിൽ ഫ്ലാഗ്ഓഫ് ചെയ്തു. ജമാഅത്ത് കൗൺസിലിെൻറ നേതൃത്വത്തിൽ മട്ടാേഞ്ചരിയിൽ വൻ ജനപങ്കാളിത്തത്തേടെ പ്രതിഷേധസംഗമം നടന്നു. ചെമ്പിട്ടപള്ളിയിൽ ജസ്റ്റിസ് കെമാൽ പാഷ സംഗമം ഉദ്ഘാടനം ചെയ്തു. വലുതും ചെറുതുമായ ഒട്ടേറെ പ്രതിഷേധങ്ങളും തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി. വിവിധ രാഷ്ട്രീയ കക്ഷികളുടെയും പൗരാവലിയുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു പ്രകടനങ്ങളും സംഗമങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.