കോഴിക്കോട്: സിമൻറ് വിലവർധന ചെറുകിട വ്യാപാരികൾക്കും നിർമാണ മേഖലക്കും തിരിച ്ചടിയാെണന്നും വില കുറക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ വാർത്തസമ്മേള നത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 5000ത്തോളം സിമൻറ് വ്യാപാരികളാണുള്ളത്. തമിഴ്നാട്ടിൽ 300 മുതൽ 350 വരെ രൂപക്ക് വിൽക്കുന്ന സിമൻറ് കേരളത്തിലെ ചെറുകിട വ്യാപാരികൾ 400-450 രൂപക്ക് വാങ്ങി വിൽക്കേണ്ട സ്ഥിതിയാണ്.
നേരത്തേ വില കൂടിയപ്പോൾ അന്ന് സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന അടൂർ പ്രകാശ് ഇടപെട്ട് ചർച്ചയിൽ ഒത്തുതീർപ്പുണ്ടാക്കിയിരുന്നു. ഇൗ രീതിയിൽ ഇടപെടാൻ അഭ്യർഥിച്ച് സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമനും വ്യവസായ മന്ത്രി ഇ.പി. ജയരാജനും നിവേദനം നൽകിയിട്ടുണ്ട്. കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി വില കുറച്ചില്ലെങ്കിൽ ഫെബ്രുവരി 24ന് തൃശൂരിൽ ചേരുന്ന സിമൻറ് വ്യാപാരികളുടെ യോഗം പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുെമന്ന് നസിറുദ്ദീൻ വ്യക്തമാക്കി.
സിമൻറ് വിലവർധന നവകേരള നിർമാണത്തെയടക്കം ബാധിച്ചിട്ടുണ്ട്. വൻകിട കോർപറേറ്റുകൾക്കും ഫ്ലാറ്റ് നിർമാതാക്കൾക്കും കമ്പനികൾ വില കുറച്ച് നൽകുേമ്പാൾ ചെറുകിട കച്ചവടക്കാർക്ക് വില കൂട്ടിനൽകുന്നത് ശരിയല്ല. വിലനിയന്ത്രണ നിയമത്തിെൻറ പരിധിയിൽ സിമൻറിനെ ഉൾപ്പെടുത്തി വിലക്കയറ്റത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.