കൊച്ചി: ആലുവ താലൂക്കിലെ ചൂർണിക്കരയിൽ ഭൂമി തരം മാറ്റാൻ വ്യാജരേഖ ചമച്ച സംഭവത്തിൽ വിജിലൻസ് രണ്ടുപേർക്കെതിരെ കേസെടുത്തു. വ്യാജരേഖ തയാറാക്കി നൽകിയ ഇടനിലക്കാരൻ കാലടി സ്വദേശി അബു, ലാൻഡ് റവന്യൂ കമീഷണറേറ്റ് ജീവനക്കാരൻ കെ. അരുൺകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വ്യാജരേഖ ചമക്കൽ, കൈക്കൂലി വാങ്ങൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് വിജിലൻസ് എസ്.പി കാർത്തിക് അറിയിച്ചു.
കേസ് അന്വേഷിച്ച വിജിലൻസ് എറണാകുളം യൂനിറ്റ് കഴിഞ്ഞദിവസം പ്രാഥമിക റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. ഡയറക്ടറുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് രണ്ടുപേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന് എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.