തിരുവനന്തപുരം: പോറ്റാൻ നിവൃത്തിയില്ലാതെ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറാൻ നിർബന്ധിതയായ വീട്ടമ്മയും കുരുന്നുകളും സർക്കാർ തണലിൽ പുതുജീവിതത്തിലേക്ക്. കോർപറേഷൻ താൽക്കാലിക ജോലി ഉത്തരവ് യുവതിക്ക് കൈമാറി. നാലു കുഞ്ഞുങ്ങൾ ശിശുക്ഷേമ സമിതിയിൽ സന്തോഷത്തിലാണ്. തിങ്കളാഴ്ച രാത്രിയോടെ തന്നെ അമ്മയെയും മറ്റു രണ്ടു കുഞ്ഞുങ്ങളെയും മഹിള മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
തന്നെയും ചെറിയ കുഞ്ഞുങ്ങളെയും മർദിച്ചിരുന്നുവെന്ന യുവതിയുടെ മൊഴിയിൽ ഭർത്താവിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യെപ്പട്ട് ശിശുക്ഷേമ സമിതി ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. അതിക്രൂര മർദനമാണ് കുഞ്ഞുങ്ങൾക്ക് നേരെയുണ്ടായതെന്ന് സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് പറഞ്ഞു. ആറു കുഞ്ഞുങ്ങളെയും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി സമിതിയെ അറിയിച്ചിട്ടുണ്ട്.
ശുചീകരണ വിഭാഗത്തിൽ താൽക്കാലിക ജോലി ഉത്തരവ് ചൊവ്വാഴ്ച രാവിലെ 11ഒാടെ മേയർ കെ. ശ്രീകുമാറാണ് യുവതിക്ക് കൈമാറിയത്. പ്രതിദിനം 630 രൂപയാണ് വേതനം. പോയിവരാൻ സൗകര്യമുള്ള സമീപ ഒാഫിസിൽ ജോലിക്ക് ചേരാനും സൗകര്യം ചെയ്തിട്ടുണ്ട്. അനുയോജ്യമായ ഫ്ലാറ്റ് കഴിയുന്നത്ര വേഗം കുടുംബത്തിന് നൽകുമെന്ന് മേയർ അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സഹായവും നഗരസഭ നൽകുമെന്നും മേയർ വ്യക്തമാക്കി.
നാലു കുട്ടികളെയും രാവിലെ പേത്താടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. രണ്ടുപേർക്ക് ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി. ഇവർക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കും.
ആരോഗ്യ പ്രശ്നങ്ങൾ മാറിയാൽ ബുധനാഴ്ച മുതൽ കുട്ടികളെ സ്കൂളിലയക്കും. വാഹനസൗകര്യവും ആയമാരെയും ശിശുക്ഷേമ സമിതി ഏർപ്പെടുത്തി. മുലകുടി പ്രായം കഴിഞ്ഞാൽ ആവശ്യമെങ്കിൽ മറ്റു രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയിൽ പരിചരിക്കും. കരളലിയിപ്പിക്കുന്ന സംഭവത്തിെൻറ പശ്ചാത്തലത്തിൽ െറയിൽവേ പുറമ്പോക്കിലെ മുഴുവൻ കുടുംബങ്ങളുടെയും സ്ഥിതി പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അമ്മയും കുഞ്ഞുങ്ങളും കഷ്ടതയിൽ കഴിഞ്ഞ സംഭവം പൊതുപ്രവർത്തകരുടെ കണ്ണുതുറപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.