തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി കടലിൽ വ്യാപക തിരച്ചിൽ നടത്തും. മത്സ്യത്തൊഴിലാളി-ബോട്ടുടമ സംഘങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. മറൈൻ എൻഫോഴ്സ്മെൻറിെൻറ നേതൃത്തിൽ ബോട്ടുടമകളുടെ സഹായത്തോടെ ഗോവ തീരം വരെ അരിച്ചുപെറുക്കാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശദ പദ്ധതി രൂപവത്കരിക്കാൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തി.
തിരച്ചിൽ തിങ്കളാഴ്ച ആരംഭിക്കും. നീണ്ടകര, കൊച്ചി, മുനമ്പം, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് 200 ബോട്ടുകളെയാണ് കൊല്ലം മുതൽ ഗോവ തീരം വരെ നിയോഗിക്കുന്നത്. 22 വരെ തിരച്ചിൽ നടത്തും. ബോട്ടുകൾക്കുള്ള ഇന്ധനം, തൊഴിലാളികൾക്ക് ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവ സർക്കാർ വഹിക്കും. ഒാരോ ബോട്ടിലും അഞ്ച് മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും ഒരു ലൈഫ് ഗാർഡും ഉൾപ്പെടും. 200 നോട്ടിക്കൽ മൈൽ വരെയാണ് പരിശോധന.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ (സി.എം.എഫ്.ആർ.െഎ) കപ്പൽ പ്രവർത്തനം ഏകോപിപ്പിക്കും. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം സമയബന്ധിതമായും ഒരുമിച്ചും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20 ലക്ഷം രൂപയുടെ സഹായത്തില്‍ അഞ്ചു ലക്ഷം മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍നിന്നാണ് നല്‍കുന്നത്. ക്ഷേമനിധി അംഗങ്ങളല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്കും തുക നല്‍കും.
ക്ഷേമനിധി ബോര്‍ഡിെൻറ കോര്‍പസ് ഫണ്ടില്‍നിന്ന് പണം നല്‍കും. കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചിട്ടുണ്ട്. തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സഹായം തേടിയിട്ടുണ്ട്. കടലില്‍ തിരച്ചില്‍ നടത്തിയ സേനാവിഭാഗങ്ങള്‍ക്കുള്ള ചെലവ് കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കുമ്പോള് ആദായനികുതി ഇളവ് ലഭിക്കുമെന്നും അറിയിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന് എന്നിവരും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.