തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിൽ നടക്കുന്ന ബലിപെരുന്നാൾ ആഘോഷങ്ങളിൽ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പള്ളികളിൽ ഇത്തവണ പെരുന്നാൾ നമസ്കാരം വേണ്ടെന്നുവച്ച പള്ളികമ്മറ്റിളുണ്ടെന്നും അവരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
‘‘ത്യാഗത്തിെൻറ, സമര്‍പ്പണത്തിെൻറ, മനുഷ്യസ്നേഹത്തിെൻറ മഹത്തായ സന്ദേശമാണ് ഈദുൽ അള്ഹ നമുക്ക് നൽകുന്നത്. ഇതിെൻറ മഹത്തായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാകട്ടെ ഈ വർഷത്തെ ഈദ് ആഘോഷം.
ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റ് മാനദണ്ഡങ്ങൾ പാലിച്ചും നമസ്കാരം നടത്താമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആളുകൾ അതു പാലിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർഥിക്കുന്നു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഈദ് ആശംസ നേരുന്നു’’- മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഇത്തവണ ജനങ്ങൾ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങൾക്കുള്ള സാഹചര്യം ഇപ്പോൾ ലോകത്ത് എവിടെയുമില്ല. വളരെ കുറച്ച് തീർഥാടകരാണ് ഇത്തവണ ഹജ്ജ് കർമം നിർവഹിക്കുന്നത്. ഒഴിച്ചുകൂടാൻ പറ്റാത്ത കര്‍മങ്ങൾ മാത്രമാക്കി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ ആഘോഷങ്ങൾക്കിടയിൽ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാർ മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.