തിരുവനന്തപുരം: അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള തടങ്കൽ പാളയങ്ങളൊരുക്കാൻ സംസ്ഥാനസർക്കാറിന് കേന്ദ്രം നിർദേശം നൽകിയോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലഭിച്ചെങ്കിൽ അതിെൻറ നടപടി ഏതുവരെയായെന്നും പറയണം.
പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നുവെന്ന് പറയുമ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട സമരങ്ങളോട് പിണറായി സർക്കാർ കൈക്കൊള്ളുന്ന സമീപനം അപലപനീയമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിലും രണ്ട് പേരെ വെടിെവച്ചുകൊന്നതിലും പ്രതിഷേധിച്ചാണ് െയദിയൂരപ്പക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
അതിന് കസ്റ്റഡിയിലെടുത്തവരെ ഇന്നലെ രാവിലെ താൻ സന്ദർശിച്ചപ്പോഴാണ് വിട്ടത്. കോഴിക്കോട് പോസ്റ്റ് ഒാഫിസ് ധർണനടത്തിയതിന് ഡി.സി.സി പ്രസിഡൻറ് അടക്കം 54 പേരെ സ്വത്തുവകകൾ നശിപ്പിച്ചതിന് കേസെടുത്ത് ജയിലിലാക്കി. മോദിയുടെയും െയദിയൂരപ്പയുടെയും അതേ നിലപാട് പിണറായി സ്വീകരിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.