പിഞ്ചുകുഞ്ഞിന് വിഷം നൽകി യുവതി മരിച്ച സംഭവം: ഭർതൃപിതാവിന്‍റെ പീഡനം മൂലമെന്ന് ബന്ധുക്കൾ

ആലപ്പുഴ: ചെങ്ങന്നൂരിൽ യുവതിയും അഞ്ച് മാസം പ്രായമുള‌ള മകനും മരിച്ച സംഭവത്തിന് കാരണം മകളുടെ ഭർതൃപിതാവിന്റെ മാനസിക പീഡനമെന്ന് ആരോപണവുമായി ആത്മഹത്യ ചെയ്‌ത അദിതിയുടെ പിതാവ്. സംഭവത്തിൽ യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിനു മുൻപു യുവതി ചിത്രീകരിച്ച വിഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഭർതൃപിതാവിന്‍റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പിൽ അദിതി പറയുന്നു

തെളിവുകൾ ഉണ്ടായിട്ടും പൊലീസ് അന്വേഷണം മരവിപ്പിക്കുകയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കോവിഡ് ബാധയെ തുടർന്ന് അദിതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരിയും ഭർത്താവിന്‍റെ അമ്മ ശ്രീദേവി അന്തർജനവും സെപ്തംബറിൽ മരിച്ചിരുന്നു. നവംബർ എട്ടിനാണ് മകൾക്ക് വിഷം നൽകി അദിതി ആത്മഹത്യ ചെയ്തത്.

ഭർത്താവിന്‍റെ മരണത്തെ തുടർന്നുള്ള വിഷാദമാണ് അദിതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു ധാരണ. ഇതിനിടെയാണ് ആത്മഹത്യക്കുറിപ്പും വിഡിയോയും കണ്ടെത്തിയത്. ഭർത്താവിന്റെ അച്ഛൻ തന്നെയും കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നുവെന്നും സൂര്യന്റെയും അമ്മയുടെയും മരണത്തിനു കാരണം അച്ഛൻ ചികിത്സ വൈകിപ്പിച്ചതാണെന്നും ആത്മഹത്യാ കുറിപ്പിൽ അദിതി ആരോപിക്കുന്നു.

അദിതിയുടെ ഭർതൃ പിതാവ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവെന്നും കടുത്ത മാനസിക പീഡനമാണ് അദിതിക്ക് ഏൽക്കേണ്ടി വന്നതെന്നും അദിതിയുടെ കുടുംബം പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തിക്കാരനായിരുന്നു അദിതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി. ഭർത്താവുമരിച്ചശേഷം അദിതിക്ക് ജോലികിട്ടാനുള്ള സാധ്യതയും സൂര്യന്‍റെ അച്ഛൻ തകർത്തുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - chenganoor suicide- found suicide note and video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.