ചെല്ലാനം തീരദേശത്തുള്ളവർ മാറിത്താമസിക്കുകയല്ലാതെ മറ്റ് വഴിയില്ല -മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊച്ചി: ചെല്ലാനം കടപ്പുറത്ത് കടൽക്ഷോഭം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കടൽത്തീരത്ത് 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിലവിൽ കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. സെൻറ് മേരീസ് സ്കൂളിലാണ് അതിന് സൗകര്യമൊരുക്കിയതെന്നും കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാക്കേണ്ടവരെ സെൻറ് സേവിയേഴ്സ് സ്കൂളിലാണ് പാർപ്പിച്ചതെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. മീഡിയ വൺ ചാനലിലെ ‘േബ്രക്ക് ഫാസ്റ്റ് ന്യൂസി’ൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ വർഷവും രണ്ടോ മൂന്നോ പ്രവശ്യം കടൽക്ഷോഭം മൂലമുള്ള പ്രശ്നം നേരിടുന്നുണ്ട്. എപ്പോഴും കടൽഭിത്തി കെട്ടിയതുകൊണ്ട് കാര്യമായില്ല. കടൽ ഭിത്തിയുള്ള കോഴിക്കോട്ട് ഭിത്തിക്ക് മുകളിൽ കൂടിയാണ് വെള്ളം അടിച്ചുകയറുന്നത്. അതിനാൽ കടലേറ്റം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിച്ചുകൊണ്ട് തീരത്ത് താമസിക്കുന്ന ആളുകൾ മാറുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 

18,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചേ മതിയാവൂ എന്നാണ് സർക്കാർ കണക്കാക്കുന്നത്. തിരുവനന്തപുരത്ത് 1000ത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. കൊല്ലത്ത് നിരവധി കുടുംബങ്ങളുടെ പുനരധിവാസം നടപ്പിലായി. എല്ലാ ജില്ലകളിലും ഈ പദ്ധതിയുണ്ട്. എന്നാൽ പദ്ധതിയുമായി തീരെ സഹകരിക്കാത്തത് എറണാകുളം ജില്ലയാണ്. തീരത്തു തന്നെ താമസിക്കണമെന്നാണ് അവർ പറയുന്നത്. അങ്ങനെ വാശി പിടിച്ചിട്ട് കാര്യമില്ല. അവർ ദുരന്തത്തിെൻറ നടുവിലാണ്. അവിടെ നിന്ന് മാറി താമസിച്ചേ മതിയാവൂ. അവിടെ സ്ഥലം കെണ്ടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കിലോമീറ്റർ അകലേക്ക് മാറിയാലും കടലിൽപോകുന്നതിന് തടസമാവില്ല. കോവിഡ് പ്രശ്നത്തിെൻറ നടുവിൽ അവിടെയുള്ളവരെ മാറ്റുന്നത് പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു കുടുംബത്തെ പോലും മാറ്റി പാർപ്പിക്കാൻ ചെല്ലാനത്തുകാർ അനുവദിച്ചിട്ടില്ല. ചെല്ലാനത്തെ സഹോദരങ്ങൾ യാഥാർഥ്യം മനസ്സിലാക്കണം. 50 മീറ്റർ പരിധിയിലുള്ളവർ മാറണം. തീരദേശത്തുള്ളവരുടെ പുനരധിവാസവും പൂന്തുറയിൽ ചെയ്തതുപോലെ ഓക്സോ ബ്രേക്ക് വാട്ടർ സ്ഥാപിക്കലുമാണ് ചെല്ലാനത്ത് ചെയ്യാനുദ്ദേശിക്കുന്നത്. അതിനുള്ള പഠനം തുടങ്ങാനിരിക്കുകയാണെന്നും അതിന് സമയമെടുക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 

Tags:    
News Summary - chellanam sea turbulence; minister j mercykutty amma -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.