ചാലക്കുടി: ജനങ്ങളിൽ ഭീതിയും കൗതുകവും പടർത്തി ഞായറാഴ്ച ചാലക്കുടിപ്പുഴയിൽ ‘ജലചുഴലി’. രാവിലെ 8.45ന് ചാലക്കുടി ഫൊറോനപ്പള്ളിയുടെ സമീപത്തെ കനാലിെൻറ ഭാഗത്തുനിന്ന് ആരംഭിച്ച് നഗരഭാഗമായ വെട്ട്കടവ് പ്രദേശം വഴി ജലചുഴലി കൂടപ്പുഴ ആറാട്ട്കടവില്‍ പുഴയില്‍ എത്തി അവസാനിച്ചു. വെള്ളം ചുഴറ്റിയെടുത്ത് നൂറടിയോളം ഉയർത്തി പുഴ ഇളക്കി മറിച്ച് അതിവേഗത്തിൽ നീങ്ങിയ കാറ്റിെൻറ ശക്തിയിൽ വസ്ത്രം അലക്കുകയും കുളിക്കുകയും ചെയ്തുകൊണ്ടിരുന്നവർ മറിഞ്ഞ് വീണു. വെള്ളം ചുഴലിക്കാറ്റില്‍ ഇളകി മറിഞ്ഞു. പുക പടരും പോലെ നൂറടിയോളം ഉയര്‍ന്നുപൊന്തി. മിന്പിടിക്കുന്നവര് ചുഴലി കണ്ട് ഭയന്ന് സ്ഥലംവിട്ടു. ആളുകള്‍ക്ക് അപകടം സംഭവിച്ചില്ലെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരായി. ഏതാനും സെക്കൻറുകൾ മാത്രം നിലനിന്ന ഈ പ്രതിഭാസം പ്രദേശത്ത് ആദ്യത്തെ അനുഭവമാണ്. ഈ സമയം മഴ ചാറിയിരുന്നു.
പുഴയോട് ചേർന്ന പ്രദേശങ്ങളിൽ കാറ്റ് നാശം വിതച്ചു. മരങ്ങള്‍ വീണ് റോഡുകള്‍ തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങി. വീടുകളുടെ ട്രെസ്സ് വര്‍ക്കുകളും ഓടുകളും പറന്നുപോയി. ജാതി, വാഴ തുടങ്ങിയ കൃഷികള്‍ക്ക് വലിയ നാശം സംഭവിച്ചു. അതേസമയം, ടൗണിലേക്ക് കടക്കാതിരുന്നതിനാൽ കൂടുതൽ നാശം ഒഴിവായി.
ചുഴലിക്കാറ്റിൽ പുഴതീരത്തെ കളക്കാട്ടില്‍ മുത്തുവിെൻറ വീടിന് മുകളിലെ ഷീറ്റുകള്‍ തകര്‍ന്നു. കോലഞ്ചേരി ജെറിയുടെയും പോളിെൻറയും പറമ്പില്‍ അമ്പതോളം ജാതിമരങ്ങള്‍ മറിഞ്ഞുവീണു. കൈതവളപ്പില്‍ മംഗല്യവര്ഗീസിെൻറ വീടിന് മുകളിലേക്ക് പുലിക്കോട്ടില്‍ ജെസിയുടെ വീടിെൻറ 1000 ചതുരശ്ര അടിയിലേറെ വിസ്തൃതിയുള്ള ട്രെസ് വര്‍ക്ക് കാറ്റത്ത് പറന്നു വീണു. കോണ്‍ഗ്രസ് നേതാവ് പി.വി. വേണുവിെൻറ വീടിെൻറ മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണ് മേല്‍ക്കൂര തകര്‍ന്നു.
വീടിെൻറ ഓടുകള്‍ പറന്നുപോയി. അതിന് മുന്‍വശത്തെ കടയുടെ ഓടുകളും തകര്‍ന്നു. ആളൂക്കാരന്‍ പോളിയുടെ വീടിെൻറ ഷീറ്റ് പറന്നുപോയി. കോലഞ്ചേരി ജോർജിെൻറ പറമ്പിലെ ജാതിമരങ്ങള്‍, പ്ലാവ്, മാവ് എന്നിവ മറിഞ്ഞു വീണു. ചെങ്ങിനിമറ്റം സെബാസ്റ്റ്യെൻറ വീടിെൻറ മുകളിലെ ഷീറ്റ് തകരുകയും തോട്ടത്തിലെ നൂറ്റമ്പതോളം കുലച്ച നേന്ത്രവാഴകള്‍ ഒടിഞ്ഞുവീഴുകയും ഒരു പ്ലാവും ജാതിയും നശിക്കുകയും ചെയ്തു. പള്ളികനാലിന് സമീപം താമസിക്കുന്ന തെറ്റയില്‍ ഫ്രാന്ലിയുടെ വീടിെൻറ ഷീറ്റ് തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.