ചിന്നക്കനാലിൽ ഭീതി വിതച്ച് ചക്കക്കൊമ്പൻ; വീടുകളും കൃഷിയിടവും നശിപ്പിച്ചു

ഇടുക്കി: ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് ചക്കക്കൊമ്പൻ തകർത്തത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവസമയം വീടുകളിലെ താമസക്കാർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്തെ കൃഷിയിടവും ചക്കക്കൊമ്പൻ നശിപ്പിച്ചിട്ടുണ്ട്.

മറയൂർ - ചിന്നാർ റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിലും കാട്ടാനയെത്തിയിരുന്നു. കുറച്ചു നാൾ മുൻപ് ഈ ഭാഗത്തെത്തിയ വിരിഞ്ഞ കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ബസിന് മുന്നിൽ എത്തിയത്.

മൂന്നാറിൽ പടയപ്പ റോഡ് തടഞ്ഞു. കന്നിമലയിൽ ബൈക്ക് യാത്രക്കാരെ പടയപ്പ ആക്രമിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

Tags:    
News Summary - chakkakomban-elephant-attack-house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.