തിരുവനന്തപുരം: രാഷ്ട്രീയ മാറ്റങ്ങൾക്കുൾപ്പെടെ കാരണമായ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.െഎ അന്വേഷണം വരുേമ്പാൾ അത് പ്രമുഖരുൾപ്പെടെയുള്ളവരുടെ നെഞ്ചിടിപ്പും വർധിപ്പിക്കുന്നു. രാഷ്ട്രീയപരമായും ഉദ്യോഗസ്ഥപരവുമായ ഇടപെടലുകൾ ആരോപിക്കപ്പെടുന്ന ഇൗ സംഭവത്തിെൻറ എല്ലാ വശങ്ങളും പരിശോധിക്കാനാണ് സുപ്രീംകോടതി സി.ബി.െഎക്ക് നൽകിയ നിർദേശം. മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കേണ്ട അന്വേഷണം നീണ്ടേക്കും.
നമ്പി നാരായണനെതിരായ ഗൂഢാലോചനയിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിനുള്ള സുപ്രീംകോടതി ഉത്തരവോടെ, അത് കേന്ദ്ര സർക്കാറിന് പുതിയൊരു രാഷ്ട്രീയ ആയുധമായും മാറുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാരക്കേസ് കോൺഗ്രസിലെ ഗ്രൂപ് പോരിെൻറ ഭാഗമാണെന്നും അത് ലോക പ്രമുഖ ശാസ്ത്രജ്ഞൻ നമ്പി നാരായണെൻറ ജീവിതമാണ് ഇല്ലാതാക്കിയതെന്നും ആരോപിച്ചിരുന്നു.
അതിനാൽ ഇൗ കേസിലൂടെ കോൺഗ്രസിനെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നുണ്ടെന്നും വ്യക്തം. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരെൻറ രാജിക്കായി ആസൂത്രണം ചെയ്തതാണ് ഇൗ ചാരക്കേസെന്ന ആക്ഷേപം ഇപ്പോഴും പ്രസക്തമാണ്.
കോൺഗ്രസിലെ ഒരു ഗ്രൂപ്പിെൻറ ഭാഗമായി പ്രവർത്തിച്ച ചിലർ ചില കേന്ദ്രങ്ങളിൽനിന്ന് എഴുതിത്തയാറാക്കി നൽകിയ തിരക്കഥ വള്ളിപുള്ളി വിടാതെ എരിവും പുളിയും ചേർത്ത് പ്രമുഖ ദിനപത്രങ്ങളിലെ ചില ലേഖകർ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം ഏറെ വിവാദമായത്. അതിനൊടുവിൽ കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ത്യജിക്കേണ്ടിയും വന്നു. പൊലീസ് സേനയിലെ ചേരിതിരിവും ഇൗ കേസിന് കാരണമായെന്ന ആക്ഷേപവും ഇതിന് പിന്നിലുണ്ട്. കോൺഗ്രസിെൻറ മുൻ ദേശീയ നേതാവിെൻറ മകെൻറ പേരും ഇൗ േകസുമായി ബന്ധപ്പെട്ടുയർന്നിരുന്നു.
അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങില്ല. ഇൻറലിജൻസ് ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും അത് തിരിഞ്ഞേക്കാം. ഗുജറാത്തിൽ നരേന്ദ്ര മോദി സർക്കാറിനെതിരെ പരസ്യ വെല്ലുവിളി നടത്തിയ വ്യക്തിയാണ് ചാരക്കേസ് അന്വേഷണത്തിൽ ഇടപെട്ട ഇൻറലിൻസ് ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ. അദ്ദേഹത്തിനെതിരെ 'പകരം വീട്ടാനുള്ള' ആയുധമാക്കി ഇൗ അന്വേഷണം മാറാനുള്ള സാധ്യതയുമുണ്ട്.
രാഷ്ട്രീയ തലത്തിലേക്ക് അന്വേഷണം നീങ്ങിയാൽ ഉമ്മൻ ചാണ്ടി, എ.കെ. ആൻറണി ഉൾപ്പെടെയുള്ളവരിൽനിന്ന് മൊഴിയെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.