സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

കായംകുളം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ച സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്. സി.പി.ഐ ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ സമീർ റോഷൻ , പിതാവ് മുഹമ്മദ് കുഞ്ഞ്, മാതാവ് റംലത്ത്, സഹോദരി റോഷ്ന എന്നിവർക്ക് എതിരെയാണ് കായംകുളം പൊലിസ് കേസെടുത്തത്. റോഷന്റെ ഭാര്യ കായൽവാരത്ത് ഇഹ്സാന നൽകിയ പരാതിയിലാണ് നടപടി. മർദ്ദനത്തെ തുടർന്ന് ഇഹ്സാന പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.

മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരിൽ റോഷൻ സ്ഥിരമായി മർദ്ദിച്ചിരുന്നതായി ഇഹ്സാന പറയുന്നു. കഴിഞ്ഞ ദിവസവും ഇതേ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് ഭർത്താവ് ഷമീർ റോഷൻ  മർദ്ദിച്ചതോടെയാണ് സ്റ്റേഷനിലേക്ക് എത്തിയത്. ബെൽറ്റിന് അടിച്ച പാടുണ്ട്. ഭർത്താവും ഭർതൃമാതാവും സഹോദരിയും ചേർന്നാണ് തന്നെ മർദ്ധിച്ചതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇഹ്സാന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - case filed against the husband and his relatives in the case of beating up the wife for dowry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.