തിരുവനന്തപുരം: ഫോൺകെണി വിവാദത്തെ തുടർന്ന് രാജിവെച്ച മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കേസെടുത്തു. ശശീന്ദ്രൻ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയെ തുടർന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജൂലൈ 28 ന് ശശീന്ദ്രൻ നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു.
ഫോൺകെണി വിവാദത്തിൽ ഉൾപ്പെട്ട മറ്റ് മാധ്യമപ്രവർത്തകരുടെ മൊഴികളും പരിശോധിച്ച ശേഷമാണ് ശശീന്ദ്രനെതിരെ കേസെടുക്കാൻ കോടതി തീരുമാനിച്ചത്. ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്ന് മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് കോടതി നടപടി.
കേസ് എടുത്ത കോടതി നടപടി സ്വാഭാവികമാണെന്നും അന്വേഷണത്തോട് താൻ സഹകരിക്കുമെന്നും എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് കേൾക്കാൻ കോടതി ഒരവസരം തന്നിരിക്കുകയാണ്. കേസിൽ അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ശശീന്ദ്രൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.