കാറിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു

ആലുവ: അമിത വേഗതയിൽ വന്ന കാറിടിച്ച് ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. ആലുവ തായിക്കാട്ടുകര തളിക്കോട്ടിൽ മുഹമ്മദ് റഷാദിയുടെ ഭാര്യ സുൽഫത്ത് (42) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ ദേശീയ പാതയിൽ തായിക്കാട്ടുകര ഗ്യരേജ് മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം. 

ഇരുചക്രവാഹനത്തിൽ കാക്കനാട് സ്വദേശിനിയായ കൂട്ടുകാരിക്കൊപ്പം ആലുവായിലേക്ക് പോകുകയായിരുന്നു. മെടോ സ്റ്റേഷന് സമീപം ആലുവ ഭാഗത്തേക്ക് യൂ ടേൺ തിരിയവെ കളമശേരിയലേക്ക് പോയ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സുൽഫത്തിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ മരിച്ചു.

മൃതദേഹം അശോകപുരത്തെ സ്വകാര്യാശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം 11ന് തായിക്കാട്ടുകര ജുമുഅ മസ്ജിദിൽ ഖബറടക്കം. തായിക്കാട്ടുകര മദ്രസ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. മക്കൾ: സബാഹ്, സുമയ്യ, സാലിമ.

Tags:    
News Summary - Car hit Bike: One Dead in Aluva -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.