തിരുവനന്തപുരം: ദേശീയ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന നമ്പറിൽ ബന്ധപ്പെടുന ്നവർക്ക് ഇനി കനിവ് 108 ആംബുലൻസ് സേവനവും ലഭ്യമാകും. ടെക്നോപാർക്കിലെ 108 ആംബുലൻസ് കൺ ട്രോൾ റൂമിൽ നടന്ന ചടങ്ങിൽ 112 ഡെസ്ക്കിെൻറ ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർവഹിച ്ചു.
പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന 112 കൺേട്രാൾ റൂമിൽ നിന്ന് 108 കൺേട്രാൾ റൂമിലേക്ക് സന്ദേശം കൈമാറുന്നതും ഇവിടെനിന്ന് ആംബുലൻസ് വിന്യസിക്കുന്നതും ഡി.ജി.പി വിലയിരുത്തി.
കുട്ടനാടൻ പ്രദേശങ്ങളിൽ ആംബുലൻസായി ഉപയോഗിക്കാൻ പൊലീസിെൻറ ബോട്ട് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങൾ ഉൾപ്പെടെ വൈദ്യസഹായം ആവശ്യമായ സാഹചര്യങ്ങളിൽ 112 ൽ ബന്ധപ്പെടുന്നവർക്ക് പൊലീസിനൊപ്പം ആംബുലൻസ് സേവനവും ലഭ്യമാകും.
അത്യാഹിതസന്ദേശങ്ങളിൽ ആംബുലൻസ് ആവശ്യമുള്ള സന്ദർഭങ്ങളിൽ വിളിക്കുന്നയാളുടെ വിവരങ്ങളും സ്ഥലവും സഹിതം 108 ആംബുലൻസ് കൺേട്രാൾ റൂമിലെ കമ്പ്യൂട്ടറിലേക്ക് കൈമാറും. ഇവിടെനിന്ന് ആവശ്യക്കാർക്ക് ആംബുലൻസ് ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനം. ഇതിനായി 108 ആംബുലൻസ് കൺേട്രാൾ റൂമിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 112 ഡെസ്ക് സജ്ജമാക്കി.
108 ൽ വരുന്ന അത്യാഹിത സന്ദേശങ്ങളിൽ പൊലീസ് സേവനം ആവശ്യമുള്ള സംഭവങ്ങളിൽ 112 ലേക്ക് സന്ദേശം കൈമാറാനുള്ള സംവിധാനങ്ങളും സജ്ജമായിവരുകയാണ്.
കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ എം.ഡി ഡോ. നവജ്യോത് ഖോസ, കെംപ് ഡെപ്യൂട്ടി മാനേജർ രാജീവ് ശേഖർ, ജി.വി.കെ.ഇ.എം.ആർ.ഐ സംസ്ഥാന ഓപറേഷൻസ് മേധാവി ശരവണൻ അരുണാചലം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.