തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസൺ രാജയുടെ മാനസികനില കേസിെൻറ വിചാരണനേരിടാൻ പ്രാപ്തമല്ലെന്നും കേഡലിന് സ്നീസോഫീനിയ എന്ന രോഗമാണെന്നും പരാമർശിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി. കേഡലിെന ചൊവ്വാഴ്ച ഹാജരാക്കാൻ കഴിയാത്തതിെൻറ കാരണം കാണിച്ചാണ് പൊലീസ് മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനിടെ കേഡലിെൻറ മാനസികനില പരിശോധിക്കാൻ മെഡിക്കൽ സംഘത്തിന് മുന്നിൽ വിടണമെന്ന ഹരജിയുടെ വാദം ഈമാസം 24 ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേഡലിനെ ഈമാസം 26 വരെ റിമാൻഡ് ചെയ്തു. ഇ ക്കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് നാടിനെനടുക്കി കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.