കൊച്ചി: ഇന്ത്യയൊന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുമ്പോൾ പരിമിതികളുടെ പേരിൽ മാറിനിൽക്കാതെ പ്രതിഷേധക്കാറ്റായി ഭിന്നശേഷിക്കാരും. നട്ടെല്ലിന് ക്ഷതംസംഭവിച്ച് വീൽചെയറിൽ കഴിയുന്നവരും കാഴ്ച പരിമിതരുമായ നൂറോളം പേരാണ് പ്രതിഷേധവുമായി കൊച്ചി മറൈൻ ഡ്രൈവിൽ ഒത്തുകൂടിയത്. വീൽചെയറിലിരുന്നുതന്നെ അവർ നിയമത്തിനെതിെര ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചു. നാട് പ്രതിഷേധച്ചൂടിലുരുകുമ്പോൾ കാഴ്ചക്കാരായി മാറിനിൽക്കാൻ തങ്ങൾക്കാവില്ലെന്ന പ്രഖ്യാപനമായിരുന്നു അവരുടേത്.
ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സമാധാനത്തോടും സഹവർത്തിത്വത്തോടും കഴിയുന്ന രാജ്യത്തെ പൗരന്മാരെ മതത്തിെൻറ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ പ്രതിഷേധം പ്രക്ഷോഭങ്ങൾക്ക് ഊർജം പകരുമെന്നും എം.പി കൂട്ടിച്ചേർത്തു.
മുച്ചക്ര വാഹനത്തിൽ കിലോമീറ്ററുകൾ താണ്ടിയാണ് പലരും പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്. പെരുമ്പാവൂരിൽ നിന്നും മറ്റും വന്നവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തണൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ, ഫെഡറേഷൻ ഫോർ ദ ബ്ലൈൻഡ്, കേരള ഫോറം ഫോർ ദ ഹിയറിങ് ഇംപയേഡ് തുടങ്ങിയ സംഘടനകൾ ചേർന്നാണ് പ്രതിഷേധം ഒരുക്കിയത്. സംഘാടക സമിതി ചെയർമാനും ഭിന്നശേഷി സാമൂഹിക പ്രവർത്തകനുമായ രാജീവ് പള്ളുരുത്തി അധ്യക്ഷതവഹിച്ചു.
എം.കെ. അബൂബക്കർ ഫാറൂഖി, മഹാരാജാസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർ ഡോക്ടർ റീം ഷംസുദ്ദീൻ, മുഹമ്മദ് അമീൻ, പ്രമുഖ ബ്ലോഗർ മനോജ് നിരക്ഷരൻ, എം.ജി സർവകലാശാല ഭിന്നശേഷി പഠനകേന്ദ്രം െലക്ചറർ ഡോ. ഹേന, ഡോ. മൻസൂർ ഹസൻ, എൽദോ ചിറക്കച്ചാലിൽ, ഗോപാലൻ, ഡൊമിനിക് ഏലൂർ, പൈലി നെല്ലിമറ്റം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.