കാസർകോട്: ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ നികുതി ഒഴിവാക്കുന്നതിനുള്ള (വേക്ക ൻസി റെമിഷൻ) അപേക്ഷാ തീയതി ജൂൺ 30 വരെ നീട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. മാ ർച്ച് 31ന് അപേക്ഷിക്കാനുള്ള തീയതി അവസാനിച്ചതോടെ ലോക്ഡൗൺ കാരണം പുറത്തിറങ്ങാന ാവാതിരുന്ന ഉടമകളുടെ ദുരിതം സംബന്ധിച്ച് ഏപ്രിൽ അഞ്ചിന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടി സർക്കാർ ഉത്തരവ് ഇറക്കിയത്.
സാമ്പത്തിക വർഷത്തിൽ രണ്ടുതവണയായാണ് ഇൗ അപേക്ഷ സ്വീകരിക്കുന്നത്, മാർച്ചിലും സെപ്റ്റംബറിലും. ഒരു അർധ വർഷത്തിൽ 60 ദിവസമോ അതിൽ കൂടുതലോ ആയ കാലയളവിലേക്ക് തുടർച്ചയായി ഒരാവശ്യത്തിനും ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കാണ് വസ്തു നികുതി ഇളവ് അനുവദിക്കുന്നത്.
അപേക്ഷ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥർ പരിശോധിച്ച് നികുതി ഇളവിന് അർഹമാണെങ്കിൽ ഒാൺലൈനായി രേഖപ്പെടുത്തണം. മാർച്ച് 31ന് സമയപരിധി അവസാനിച്ചതോടെ 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യപാദ നികുതി കെട്ടിട ഉടമകൾ അടക്കേണ്ടതായിരുന്നു. ജൂൺ 30 വരെ സമയം നീട്ടിനൽകിയതോടെ ആശ്വാസത്തിലാണ് കെട്ടിട ഉടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.