ന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനികളായ ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവയിൽ ജീവ നക്കാരുടെ എണ്ണം വെട്ടിക്കുറക്കാൻ കേന്ദ്രം. ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി ന ടപ്പാക്കും. നവീകരണത്തിന് 74,000 കോടി രൂപ അനുവദിക്കും. ഇതു സംബന്ധിച്ച് മന്ത്രാലയം കരട് പദ്ധതി തയാറാക്കി. നിലവിലെ വിരമിക്കൽ പ്രായം 60ൽ നിന്ന് 58 ആക്കാനും പദ്ധതിയുണ്ട്. ജീവന ക്കാർക്ക് വി.ആർ.എസ് പാക്കേജിനു പുറമേ, അഞ്ചു ശതമാനം അധിക തുക നൽകും. ഇതിനായി 40,000 കോടി രൂപ അനുവദിക്കും. അതോടൊപ്പം, 4ജി സ്പെക്ട്രം നടപ്പാക്കാൻ 20,000 കോടിയും നഷ്ടം നികത്താൻ 13,000 കോടിയും ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവക്ക് കേന്ദ്രം നൽകും.
നിലവിൽ രണ്ടു ലക്ഷത്തിലധികം ജീവനക്കാരാണ് ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ മേഖലയിലുള്ളത്. സ്വകാര്യ ടെലികോം മാതൃകയിൽ കുറഞ്ഞ ജീവനക്കാർ മതിയെന്നാണ് സർക്കാറിെൻറ നിലപാട്. ജീവനക്കാരുടെ ഉയർന്ന െചലവും ടെലികോം മേഖലയിലെ കടുത്ത മത്സരവുമാണ് ബി.എസ്.എൻ.എല്ലിെൻറ തകർച്ചക്ക് കാരണമെന്ന് ലോക്സഭയിൽ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു.
ബി.എസ്.എൻ.എല്ലിലെ മൊത്തം ജീവനക്കാരുടെ െചലവ് സ്വകാര്യമേഖല ടെലികോം കമ്പനികളിലെ മൊത്തം ജീവനക്കാരുടെ െചലവിനെക്കാള് ഉയര്‍ന്നതാണ്. ബി.എസ്.എന്‍.എല്‍ വരുമാനത്തിെൻറ 75.06 ശതമാനവും എം.ടി.എന്‍.എൽ വരുമാനത്തിെൻറ 87.15 ശതമാനവും ജീവനക്കാരുടെ ചെലവിലേക്കാണ് പോകുന്നത്. എന്നാല്‍, സ്വകാര്യ കമ്പനികളുടെ വരുമാനത്തിെൻറ മൊത്തം വരുമാനത്തിെൻറ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ മാത്രമാണ് ജീവനക്കാരുടെ ചെലവിലേക്ക് പോകുന്നതെന്നുമായിരുന്നു സഭയിൽ കേന്ദ്രം പറഞ്ഞത്.
അതേസമയം, കേന്ദ്രത്തിെൻറ റിലയൻസ് താൽപര്യമാണ് ബി.എസ്.എൻ.എല്ലിെൻറ തകർച്ചക്ക് മുഖ്യകാരണമെന്ന് സഭയിൽ പ്രതിപക്ഷ എം.പിമാർ കുറ്റെപ്പടുത്തി. അഹ്മദാബാദ് െഎ.െഎ.എം നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിൽ 3500 ജീവനക്കാർക്ക് വി.ആർ.എസ് നൽകണമെന്നായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനായി തുക കേന്ദ്രം അനുവദിക്കണമെന്ന് ബി.എസ്.എൻ.എൽ മാനേജ്മെൻറ് ആവശ്യപ്പെട്ടിരുന്നു. ഇൗ സാമ്പത്തിക വർഷം ബി.എസ്.എൻ.എല്ലിന് 13,804 കോടിയും എം.ടി.എൻ.എല്ലിന് 3398 കോടിസയുമാണ് നഷ്ടം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.