കൈക്കൂലി: വില്ലേജ് അസിസ്റ്റന്‍റിന് മൂന്നുവർഷം കഠിന തടവും പിഴയും

കോട്ടയം: കൈക്കൂലിക്കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റിനെ കോട്ടയം വിജിലൻസ് കോടതി മൂന്നുവർഷം കഠിനതടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റായിരുന്ന ടി. റെജിയെയാണ് ശിക്ഷിച്ചത്.

2020 ആഗസ്റ്റ് 17ന് വസ്തു പോക്കുവരവ് ചെയ്യുന്നതിന് അപേക്ഷകയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങവെയാണ് വിജിലൻസ് കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പിയായിരുന്ന വി.ജി. രവീന്ദ്രനാഥ് പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന റിജോ പി. ജോസഫ്, കെ.എൻ. രാജേഷ്, രതീന്ദ്രകുമാർ എന്നിവർ അന്വേഷണം നടത്തിയ കേസിൽ ഡിവൈ.എസ്.പി വിദ്യാധരനാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ വാട്സ്ആപ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്‌കുമാർ പറഞ്ഞു.

Tags:    
News Summary - Bribery: Three years imprisonment and fine for village assistant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.