തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നുക്ഷാമം ചികിത്സ പ്രതിസന്ധിയിലാക്കുന്നു. രക്തത്തിലെ ഫംഗസ് സാന്നിധ്യം ഇല്ലാതാക്കാനും മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുമായി നൽകുന്ന ആൻറിഫംഗൽ ഇഞ്ചക്ഷൻ മരുന്നായ ആംഫോടെറിസിൻ- ബി ആവശ്യത്തിന് ലഭ്യമല്ലാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതരിലാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മരുന്ന് നല്‍കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. സാധ്യമാകും വേഗത്തിൽ മരുന്നെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതേ സമയം കേരളമടക്കം 22 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ആംഫോടെറിസിന്‍ - ബിയുടെ വിതരണം കൂട്ടിയതായി വിവരമുണ്ട്. ബ്ലാക്ക് ഫംഗസ് ബാധ ഏറ്റവും കൂടുതലായ ഗുജറാത്തിനും മഹാരാഷ്ട്രക്കുമാണ് കൂടുതലും അനുവദിച്ചത്.
രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുകയെന്നത് പ്രധാനമാണ്. ഇതിനാണ് ആംഫോടെറിസിന്‍ -ബി നൽകുന്നത്. ബ്ലാക്ക് ഫംഗസ് രോഗബാധ തുടക്കത്തിലേ കണ്ടെത്തുന്നത് ചികിത്സയിലും രോഗമുക്തിയിലും പ്രധാനമാണ്. ഫംഗസ് ബാധിതനാകുന്ന രോഗി വളരെ വേഗത്തിൽ തന്നെ ഗുരുതരാവസ്ഥയിലെത്താം. ആദ്യ ലക്ഷണങ്ങൾ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തേടണം. രക്തത്തിൽ കലർന്ന ഫംഗസുകളെ നീക്കം ചെയ്യാനാണ് ശക്തമായ ആൻറി ഫംഗൽ ഇൻജക്ഷനുകളും മരുന്നുകളും ദീർഘനാൾ കഴിക്കേണ്ടത്. വിലയും വീര്യവുമേറിയതാണ് ഇത്തരം മരുന്നുകൾ.
പാർശ്വഫലങ്ങളും കൂടുതലാണ്. സാധാരണ മരുന്നുകൾ പോലെ നാലോ അേഞ്ചാ ദിവസം കൊണ്ട് നിർത്താനുമാകില്ല. ഇത്തരം മരുന്നുകളുടെ ഉപയോഗം വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയോ ഡോക്ടർമാരും നിഷ്കർഷിക്കാറുള്ളൂ. വ്യത്യസ്ത തരങ്ങളിലുള്ള ആംഫോടെറിസൻ- ബി മരുന്നുകൾ ലഭ്യമാണ്. ഇതിൽ പാർശ്വഫലങ്ങൾ പരമാവധി കുറഞ്ഞ മരുന്നുകൾക്കാകെട്ട, വിലകൂടുതലാണ്.
ആശുപത്രികൾ സാധാരണ കുറഞ്ഞ അളവിലുള്ള ആംഫോടെറിസിൻ മരുന്നുകളേ സ്റ്റോക്കിൽ സൂക്ഷിക്കാറുള്ളൂ. ഉൽപാദനവും കുറവാണ്. വൃക്കരോഗമടക്കമുള്ളവർക്ക് ഒരു ദിവസം മാത്രം ആറ് വയലെങ്കിലും മരുന്നുവേണം. മെഡിക്കൽ ഷോപ്പുകളിൽ കിട്ടാനില്ലാത്തതുകൊണ്ടുതന്നെ രോഗികളുടെ ബന്ധുക്കളും നെേട്ടാട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.