തിരുവനന്തപുരം: മദ്യം കിട്ടാത്തതിനെത്തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ ്യം നൽകുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടന. കുറിപ്പടി നൽകില്ലെന്നും പ്രതിഷേധസൂചകമായി ബുധനാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്നും കേരള ഗവൺമെൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഭാരവാഹികൾ അറിയിച്ചു.
എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. മദ്യമല്ല ചികിത്സാമാർഗം, ഉത്തരവിൽ അശാസ്ത്രീയതയുണ്ട്. അശാസ്‌ത്രീയത തുറന്നുകാട്ടാൻ പൊതുജന ബോധവത്കരണം തുടങ്ങും. മദ്യലഭ്യതക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുത്. കെ.ജി.എം.ഒ.എ പ്രസിഡൻറ് ഡോ. ജോസഫ് ചാക്കോ, ജന.സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണൻ എന്നിവർ വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വിത്ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വാങ്ങാമെന്ന് തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവായത്. മദ്യം കിട്ടാൻ സർക്കാർ ആശുപത്രി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച് ഓഫിസില്‍ ഹാജരാക്കണം. എക്സൈസ് പാസ് അനുവദിക്കുന്നവര്‍ക്ക് മദ്യം ലഭിക്കും.
ഡോക്ടർമാരുടെ നിലപാടിനെതിരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും രംഗത്തെത്തി. എല്ലാവർക്കും മദ്യം കുറിച്ചുകൊടുക്കാൻ നിർദേശം നൽകിയിട്ടിെല്ലന്നും തെറ്റിദ്ധാരണയുണ്ടാകേണ്ടതില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.