തൃശൂർ: കൊടകരയിെല ബി.ജെ.പി കുഴൽപണ കവര്‍ച്ചക്കേസില്‍ ഈ മാസം 26നകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഏപ്രിൽ മൂന്നിനാണ് കൊടകര മേൽപാലത്തിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നര കോടി കവർന്നത്. പണം ബി.ജെ.പി തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്നതാണെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.
അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഈയാഴ്ചതന്നെ നോട്ടീസ് നൽകും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ സുരേന്ദ്രനോട് ആവശ്യപ്പെെട്ടങ്കിലും 13 വരെ അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നു. അന്വേഷണ സംഘം കേസിെൻറ പുരോഗതി വിലയിരുത്തി. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.
കേസിൽ ഇതുവരെ 22 പേർ പിടിയിലായിട്ടുണ്ട്. ഒന്നര കോടിയോളം രൂപയും 20 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. രണ്ടു കോടിയോളം രൂപ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതിൽ അന്വേഷണം തുടരുകയാണ്. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ, ഇടപാടിന് ബി.ജെ.പി ബന്ധമുള്ളതായി പരാമർശിച്ചതിനാൽ കുറ്റപത്രത്തിൽ ഇതിൽ വ്യക്തത വരുത്തുമെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. കർണാടകയിൽനിന്ന് തെക്കൻ കേരളത്തിലേക്ക് കൊണ്ടുവന്ന പണമാണ് ഇതെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.