ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും സ്ഥലംമാറ്റി. പ്രത്യക്ഷ സമര ത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകളെയാണ് മിഷണറീസ് ഓഫ് ജീസസിന്‍റെ കുറുവിലങ്ങാ ട് മഠത്തില്‍ നിന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലംമാറ്റിയത്. മൂന്നുപേരെ കേരളത്തിന് പുറത്തേക്കും ഒരാളെ കണ്ണൂരിലേക്കും മാറ്റിയാണ് സുപ്പീരിയർ ജനറൽ സിസ്റ്റർ റെജീനയുടെ ഉത്തവ്.

സിസ്റ്റര്‍ അനുപമയെ പഞ്ചാബ ിലെ ചാമിയാരി കോൺവെന്‍റിലേക്കും സിസ്റ്റര്‍ ആല്‍ഫിയെ ബിഹാർ പകർത്തല കോൺവെന്‍റിലേക്കും സിസ്റ്റര്‍ ആൻസിറ്റയെ കണ ്ണൂർ പരിയാരത്തെ കോൺവെന്‍റിലേക്കും സിസ്റ്റര്‍ ജോസഫിന്‍ ഝാർഖണ്ഡിലെ ലാൽമത്തിയ കോൺവെന്‍റിലേക്കും മാറ്റിയാണ് സി സ്റ്റർ റജീന ഉത്തരവിറക്കിയത്.

എന്നാൽ, സമരത്തിൽ പങ്കെടുത്ത സിസ്റ്റര്‍ നീന റോസിനെ സ്ഥലം മാറ്റിയിട്ടില്ല. ബിഷ ിപ്പ് ഫ്രാങ്കോയ്ക്കെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍ തന്നെ തുടരും.

കഴിഞ്ഞ വർഷത്തെ ഉത്തരവിൽ നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് മാറണമെന്നും ഉത്തരവ് ലംഘിച്ച് കുറവിലങ്ങാട് തുടരുന്നത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഉത്തരവിലുണ്ട്. ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണ്. ഉത്തരവ് കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ സഭാ ചട്ടലംഘനത്തിനു നടപടി എടുക്കേണ്ടിവരുമെന്നും ഉത്തരവിലുണ്ട്. ജനുവരി മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് കഴിഞ്ഞദിവസമാണ് കൈമാറിയത്.

സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും എല്ലാവർഷവും പൊതു സ്ഥലംമാറ്റം പതിവാണെന്നുമാണ് മിഷനറീസ് ഓഫ് ജീസസിെൻറ വിശദീകരണം. എന്നാൽ, കന്യാസ്ത്രീകളെ സന്യാസിനി സമൂഹത്തിൽനിന്ന് പുറത്താക്കാനുള്ള നീക്കങ്ങളുെട ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് സൂചന. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും ആക്ഷേപമുണ്ട്. സ്ഥലംമാറാൻ നിർദേശിക്കപ്പെട്ട കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിനൊടുവിൽ അറസ്റ്റിലായ ജലന്ധർ രൂപത ബിഷപ്പായിരുന്ന ഫ്രാേങ്കാ മുളയ്ക്കൽ ഇപ്പോൾ ജാമ്യത്തിലാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അന്തിമ തയാറെടുപ്പിലാണ് അന്വേഷണസംഘം. കഴിഞ്ഞദിവസം കേസിൽ സ്പെഷൽ േപ്രാസിക്യൂട്ടറെയും നിയോഗിച്ചിരുന്നു.

ശ്രമം കേസ് അട്ടിമറിക്കാൻ, കുറവിലങ്ങാട് മഠത്തിൽ തുടരും –സിസ്റ്റർ അനുപമ
കോട്ടയം: സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്നും കുറുവിലങ്ങാട് മഠത്തിൽനിന്ന് ഒഴിയില്ലെന്നും സിസ്റ്റർ അനുപമ. പരാതിക്കാരിയായ സിസ്റ്ററെ ഒറ്റക്കാക്കി പോകില്ല. കേസ് തീരുംവരെ മഠത്തിൽ തുടരും. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് സ്ഥലംമാറ്റം. കേരളത്തിന് പുറത്തേക്ക് ഞങ്ങളെ മാറ്റി കേസ് ദുർബലമാക്കാനാണ് ശ്രമിക്കുന്നതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പല സ്ഥലങ്ങളിലേക്ക് മാറ്റി ശാരീരികമായും മാനസികമായും സമ്മർദത്തിലാക്കാനാണ് നീക്കം. ഇതിനുപിന്നിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ തന്നെയാണ്.

മിഷനറീസ് ഒാഫ് ജീസസ് നേതൃത്വം ഞങ്ങളെ സംരക്ഷിക്കുമെന്നതിന് എന്തുറപ്പാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഒറ്റക്കാവുന്നത് ജീവനുപോലും ഭീഷണിയാണ്. തങ്ങളെ ഇല്ലാതാക്കുമോയെന്ന സംശയവുമുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തി സമ്മർദത്തിലാക്കാനുള്ള ലക്ഷ്യവും സ്ഥലംമാറ്റത്തിനു പിന്നിലുണ്ട്. ഒറ്റക്കാവുന്ന അവരെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാനായിരിക്കും നീക്കങ്ങളുണ്ടാവുക. ഇത് അംഗീകരിക്കില്ല. നീതി കിട്ടുംവെര പരാതിക്കാരിക്കൊപ്പം കുറവിലങ്ങാട്ടുണ്ടാകും. ഉത്തരവ് അംഗീകരിക്കില്ലെന്നും മഠംവിട്ട് പോകിെല്ലന്നും അവർ പറഞ്ഞു.

Tags:    
News Summary - Bishop Franco Nun Rape -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.