രാഹുലിൻെറ കടലിൽ ചാട്ടം രാഷ്ട്രീയ ആത്മഹത്യയുടെ സൂചന -ബിനോയ് വിശ്വം

ആറ്റിങ്ങല്‍: രാഹുല്‍ ഗാന്ധിയുടെ കടലില്‍ ചാട്ടം അദ്ദേഹത്തിെൻറയും കോണ്‍ഗ്രസിെൻറയും രാഷ്ട്രീയ ആത്മഹത്യയുടെ സൂചനയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. തെക്കന്‍ മേഖല എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി ആറ്റിങ്ങല്‍ ഗെസ്റ്റ് ഹൗസില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണവക്കിലുള്ള കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാൻ ആര്‍ക്കും കഴിയില്ല. നല്ലൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം ബോധ്യമായ സാഹചര്യത്തിലാണ് കടലില്‍ ചാട്ടം അടക്കമുള്ള ഗിമിക്കുകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന് എം.എല്‍.എ ഉണ്ടെങ്കില്‍ ബി.ജെ.പിക്ക് വേണ്ട എന്നതാണ് അവസ്ഥ. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനാണ് ഇപ്പോള്‍ ആര്‍.എസ്.എസ് ശ്രമം. അതിനായി ഒരു ഗവര്‍ണര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കര്‍സേവകനെ പോലെ പ്രവര്‍ത്തിക്കുന്നു. നയപരമായി മുസ്ലിംകളെ ഒന്നാം ശത്രുവായും ക്രിസ്ത്യാനികളെ രണ്ടാം ശത്രുവായും കാണുന്നവരാണ് ആര്‍.എസ്.എസ്. കമ്യൂണിസ്റ്റുകള്‍ അവര്‍ക്ക് മൂന്നാംശത്രു മാത്രമാണ്. വര്‍ഗീയതക്കെതിരെ പോരാടേണ്ട ഏറ്റവും സുപ്രധാന നിമിഷമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി. വസന്തം, എ.പി. അബ്ദുൽ വഹാബ്, ജി.ആര്‍. അനില്‍, വി. ശിവന്‍കുട്ടി എന്നിവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.