പെരുമ്പിലാവ്: വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രക്കാരന് ഗുരുതര പരിക്ക്. കുന്നംകുളം മരത്തംകോട് എ.കെ.ജി നഗറിൽ കൊള്ളന്നൂർ അപ്പുട്ടിയുടെ മകൻ മനുവാണ് (23) മരിച്ചത്. പരിക്കേറ്റ മരത്തംകോട് എ.കെ.ജി നഗറിൽ മനയ്ക്കപറമ്പിൽ ഭാസ്കരെൻറ മകൻ ബാലചന്ദ്രനെ (27) അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ പെരുമ്പിലാവ് കൊരട്ടിക്കര ജുമാമസ്ജിദിന് സമീപത്ത് വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമായിരുന്നു അപകടം. ബൈക്കിൽ വയനാട് സന്ദർശനം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്ക് പൂർണമായും തകർന്നു. ബാലചന്ദ്രനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
കൊരട്ടിക്കരയിലെ ഈ വളവിൽ അപകടം പതിവാണ്. സംഭവത്തെത്തുടർന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ സുനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച മനു ഡ്രൈവറായിരുന്നു. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചു സമയം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.