ഗൂഡല്ലൂർ: കോഴിക്കോട് റോഡിൽ നന്തട്ടിക്കടുത്ത് ബൈക്കിൽ ലോറിയിടിച്ച് രണ്ടു യുവാക്ക ൾ തൽക്ഷണം മരിച്ചു. കോഴിപ്പാലത്തെ അണ്ണാദുരയുടെ മകൻ ഗുണശീലൻ (19), മോഹൻരാജിെൻറ മകൻ കലൈശെൽവൻ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്ന ു. രണ്ടുപേരും തൽക്ഷണം മരിച്ചു. ഞായറാഴ്ച രാവിലെ 9.30ഓടെ നന്തട്ടി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമാണ് അപകടം.
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു തൃപ്പൂണിത്തുറ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. പനങ്ങാട് കുമ്പളം കൊച്ചുതിട്ടയിൽ ഷഹനാസ്-പ്രീതി ദമ്പതികളുടെ ഏകമകൻ അവിനാശ് (19 ), ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴ അരീക്കര പാറപ്പാട് പുത്തൻ പറമ്പിൽ വീട്ടിൽ പി.എം. രവി-സുജാത ദമ്പതികളുടെ മകൻ ജിതിൻ (26) എന്നിവരാണ് മരിച്ചത്. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രാഹുൽ, പ്രവീൺ എന്നിവരാണ് ചികിത്സയിലുള്ളത്.
ഞായറാഴ്ച പുലർച്ച 2.30ഓടെയാണ് സംഭവം. ഇരുമ്പനം സീപോർട്ട് -എയർപോർട്ട് റോഡിൽ പഴയ പോസ്റ്റ് ഓഫിസിന് സമീപത്തായിരുന്നു അപകടം. ഇരുമ്പനത്ത് വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു മരിച്ച രണ്ട് പേരും. ഇവർ സർവിസ് റോഡിലേക്ക് കയറവെ രാഹുലും പ്രവീണും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനായ ജിതിൻ എറണാകുളത്ത് ഹോട്ടൽ ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: നിതിൻ, പൂജ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.