കോയമ്പത്തൂർ: കോവിഡ്19 ലോക് ഡൗണിനെ തുടർന്ന് തമിഴ്നാടിെൻറ വിവിധ ഭാഗങ്ങളിലു ണ്ടായ രണ്ടുദിവസത്തെ ദുരിതാനുഭവങ്ങൾക്കുശേഷം 37 അംഗ വിദ്യാർഥിസംഘം നാട്ടിലേക്ക് പോകാനാവാതെ കേരളത്തിലേക്ക് മടങ്ങി. മലപ്പുറം തുവ്വൂർ ഹിറ പബ്ലിക് സ്കൂളിലെ ബിഹാർ സ്വദേശികളായ 37 വിദ്യാർഥികളാണ് ഭീതിജനകമായ ഒാർമകളുമായി തിരിച്ചെത്തിയത്. ഇതിൽ 14 പേർ പെൺകുട്ടികളാണ്.
ചെന്നൈയിലെത്തിയപ്പോഴാണ് ട്രെയിൻ റദ്ദാക്കി ഉത്തരവിറങ്ങിയത്. പ്രേദശത്തെ എസ്.െഎ.ഒ പ്രവർത്തകരെത്തിയാണ് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയത്. അടുത്ത ദിവസം മലപ്പുറത്തേക്ക് വാഹനത്തിൽ കയറ്റിവിട്ടു. എന്നാൽ, കേരള-തമിഴ്നാട് അതിർത്തി അടച്ചതോടെ കോയമ്പത്തൂരിനടുത്ത നടുപ്പുണിയിൽ തടയപ്പെട്ടു. പിന്നീട് ഇതേ ഭാഗത്തെ പീസ് വില്ലേജ് ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തിൽ പാർപ്പിച്ചു.
അതിനിടെയാണ് ചില സംഘ്പരിവാർ പ്രവർത്തകർ ഗ്രാമീണരെ ഇളക്കിവിട്ട്, കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥിസംഘത്തെ പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചത്. ആരോഗ്യ വകുപ്പ് അധികൃതർ ഇവരെ പരിശോധിച്ച് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും മതവിദ്വേഷത്തിെൻറ പേരിൽ സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധം തുടരുകയായിരുന്നു. ഇതറിഞ്ഞ കോയമ്പത്തൂരിലെ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ജില്ല കലക്ടർ കെ. രാജാമണിയെ കണ്ട് വിഷയം ശ്രദ്ധയിൽപെടുത്തി. തുടർന്ന് വെൽെഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അബ്ദുൽറഹ്മാൻ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഷബീറലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടുപ്പുണിയിലെത്തി വിദ്യാർഥികളെ രണ്ടു വാഹനങ്ങളിലായി കോയമ്പത്തൂരിേലക്ക് കയറ്റിവിട്ടു. പിന്നാലെ കാറിൽ വരുകയായിരുന്ന ജമാഅത്തെ ഇസ്ലാമി പ്രതിനിധി സംഘത്തെ സാമൂഹികവിരുദ്ധർ ആക്രമിച്ചു.
കാർ അടിച്ചുതകർത്തു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന വിദ്യാർഥിസംഘത്തെ ആത്തുപ്പാലത്ത് പൊലീസ് തടഞ്ഞിട്ടതും പ്രശ്നമായി. തുടർന്ന് വീണ്ടും നടുപ്പുണിയിലെ പീസ് ട്രസ്റ്റ് വില്ലേജിലേക്ക് അയച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി മലപ്പുറം കലക്ടറെ ബന്ധപ്പെട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ കോയമ്പത്തൂർ, മലപ്പുറം ജില്ല കലക്ടർമാരുടെ ഇടപെടലിനെ തുടർന്നാണ് വിദ്യാർഥികളെ സുരക്ഷിതമായി മലപ്പുറത്ത് തിരിച്ചെത്തിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.